വൈക്കം: അഖിലേന്ത്യാ പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി.ശശിധരന് പറഞ്ഞു. വൈക്കം മേഖലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായി പി.ശശിധരന്. രാഷ്ട്രീയ പ്രേരിതമായ പണിമുടക്കില്‍ ബിഎംഎസ് പങ്കെടുക്കില്ല.
ബിഎംഎസ് ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച അവകാശം പത്രികയില്‍ ഏറ്റവും കുറഞ്ഞ കൂലി പതിനായിരം രൂപ എന്നത് പതിനായിരത്തി മുന്നൂറ്റിയന്പത് രൂപയായി വര്‍ദ്ധിപ്പിച്ചു. അംഗന്‍വാടി ജീവനക്കാരെ ഇഎസ്ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
ബോണസ് പരിധി പതിനായിരം രൂപയില്‍ നിന്നും ഇരുപത്തിയൊന്നായിരം രൂപയാക്കി വര്‍ദ്ധിപ്പിച്ചു. കൂടാതെ മൂവായിരത്തി അഞ്ഞൂറുരൂപ നല്‍കിയിരുന്ന ബോണസ് പരിധിയില്‍നിന്നും ഏഴായിരം രൂപയാക്കി പുതുക്കി നിശ്ചയിക്കുകയും ചെയ്തു. പ്രസവാവധി മൂന്ന് മാസമെന്നുള്ളത് ആറുമാസമാക്കുകയും ചെയ്തത് കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
മേഖലാ പ്രസിഡന്റ് എസ്.അപ്പു അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് കോട്ടയം ജില്ലാ പ്രസിഡന്റ് വി.എസ്.പ്രസാദ്, വൈക്കം മേഖലാ സെക്രട്ടറി പി.എസ്.സന്തോഷ്, മേഖലാ ട്രഷറര്‍ കെ.എന്‍.അരവിന്ദാക്ഷന് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി പി.ശശിധരന്റെയും ജില്ലാ പ്രസിഡന്റ് വി.എസ്.പ്രസാദിന്റെയും മേല്‍നോട്ടത്തില്‍ വൈക്കം മേഖലയുടെ പുതിയ ഭാരവാഹികളുടെയും യോഗം തെരഞ്ഞെടുത്തു. മേഖലാ പ്രസിഡന്റായി എം.മനോജിനെയും വൈസ് പ്രസിഡന്റുമാരായി ആര്.ശിവപ്രസാദ്, എസ്.അപ്പു, കെ.ജി.അനീഷ്, ഗിരിജാ പവിത്രന് എന്നിവരേയും മേഖലാ സെക്രട്ടറിയായി പി.എസ്.സന്തോഷിനെയും ജോയി.സെക്രട്ടറിമാരായി പി.രഞ്ജിത്ത്, പി.ടി.ഷിബു, എ.എ.അനീഷ്, പി.എം.ബിജുമോള്‍ എന്നിവരെയും മേഖലാ ഖജാന്‍ജിയായി കെ.എന്‍.അരവിന്ദാക്ഷനേയും യോഗം തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: