ന്യൂദല്‍ഹി: ചില തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്ക് അര്‍ദ്ധരാത്രി മുതല്‍ തുടങ്ങി. 24 മണിക്കൂര്‍ പണിമുടക്കില്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളിസംഘടനയായ ബിഎംഎസ് ഇല്ല. പണിമുടക്ക് കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
പന്ത്രണ്ട് ആവശ്യങ്ങളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഭൂരിഭാഗവും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച് പ്രഖ്യാപിച്ചതോടെ ബിഎംഎസ് പിന്മാറി.
കുറഞ്ഞ വേതനം 350 രൂപയാക്കി ഉയര്‍ത്തിയും കേന്ദ്ര ജീവനക്കാര്‍ക്ക് ഇരട്ടി ബോണസ് നല്‍കിയും പ്രഖ്യാപനം വന്നശേഷവും അപ്രായോഗികമായ പുതിയ നിര്ദ്ദേശങ്ങളുയര്ത്തി ഇടതു തൊഴിലാളി സംഘടനകള്‍ സമരം തുടരുകയാണ്.
ബംഗാളില്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: