പാനൂര്‍ (കണ്ണൂര്‍): ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാശാരീരിക്ക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആയിരങ്ങള്‍ പ്രണാമമര്‍പ്പിച്ചു.—
നേരിന്റെ ആദര്‍ശം നെഞ്ചേറ്റിയാണ് രാഷ്ട്രീയ സ്വയംസേവകസംഘം പ്രവര്‍ത്തിച്ചു വരുന്നതെന്നും ഇതിന്റെ ബീജാവാപം ഭാരതത്തിന്റെ ആത്മാവില്‍ നിന്നും ജൈവികമായി ഉയര്‍ന്നു വന്നിട്ടുളളതാണെന്നും ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ പറഞ്ഞു. അനുസ്മരണ സാംഘിക്കില്‍ പ്രഭാഷണം നടത്തുകയായിരുന്നു അംദ്ദഹം.
നേരിന്റെ സിദ്ധാന്തവുമായി ശിരസ് ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിച്ച സ്വര്‍ഗീയ മനോജിനെ ഇല്ലായ്മ ചെയ്തവര്‍ പകയുടെയും വിദ്വേഷത്തിന്റെയും സിദ്ധാന്തവുമായി പ്രവര്‍ത്തിക്കുന്നവരാണ്. നേരും നുണയും തമ്മിലാണ് ഇവിടെ പോരാട്ടം. പൂജനീയ ഗുരുജി സംഘത്തെ കുറിച്ച് പറഞ്ഞത് അനന്തമായ സ്നേഹമാണ് സംഘം എന്നാണ്. എന്നാല്‍ കമ്യൂണിസം വര്‍ഗസമരത്തിന്റെ പേരില്‍ കൊടുംപകയുടെ സിദ്ധാന്തമാണ് പ്രചരപ്പിക്കുന്നത്. സ്റ്റാലിന് തന്നെ കമ്യൂണിസത്തെക്കുറിച്ച് നല്കിയ വ്യാഖ്യാനം പകയുടെയും എതിര്‍പ്പിന്റെയും രാഷ്ട്രീയം തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഏഴരയ്ക്ക് ഡയമണ്ട്മുക്കിലെ സ്മൃതിമണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ സ്ത്രീകളും, കുട്ടികളുമടക്കം നിരവധി പേര് പങ്കെടുത്തു.— വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്, വിഭാഗ് സഹസംഘചാലക് അഡ്വ:സികെ. ശ്രീനിവാസന്, ജില്ലാ സംഘചാലക് സി.പി. രാമചന്ദ്രന്, പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് പി.പി. സുരേഷ്ബാബു, പ്രാന്തീയ കാര്യകാരി അംഗം വത്സന് തില്ലങ്കേരി, വിഭാഗ് കാര്യവാഹ് വി. ശശിധരന്, വിഭാഗ് സഹകാര്യവാഹ് എം.തമ്പാന്, വിഭാഗ് പ്രചാരക് കെ.ഗിരീഷ്, ജില്ലാ പ്രചാരക് രഞ്ജിത്ത്, ജില്ലാകാര്യവാഹ് കെ. പ്രമോദ്, പയ്യന്നൂര്‍ ജില്ലാകാര്യവാഹ് രാജേഷ്, വിഭാഗ് കാര്യകാരി അംഗം ഒ. രാഗേഷ്, ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.സി. വിഷ്ണു, ബിജെപി ജില്ലാപ്രസിഡണ്ട് പി. സത്യപ്രകാശ്, എ.ദാമോദരന്‍, എ.പി.പത്മിനി ടീച്ചര്‍, എന്‍.ഹരിദാസ്, വി.പി.സുരേന്ദ്രന്, വി.പി. ബാലന് തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയ്ക്ക് നേതൃത്വം നല്കി.—
പ്രതികരിക്കാൻ ഇവിടെ എഴുതുക: