കല്‍പ്പറ്റ :ഓണക്കാലത്ത് വ്യാജ മദ്യം, മയക്കുമരുന്ന്, സ്പിരിറ്റ് എന്നിവ കടത്തുന്നത് തടയാന്‍ കേരള-,കര്‍ണാടക എക്സൈസ് ഉദേ്യാഗസ്ഥര്‍ കര്‍മ്മ പദ്ധതി തയ്യാറാക്കി.
കളക്ടറേറ്റില്‍ചേര്‍ന്ന എക്സൈസ് സംയുക്ത യോഗത്തിലാണ് തീരുമാനം. ഇതനുസരിച്ച് കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ബാവലി, തോല്‍പ്പെട്ടി, മുത്തങ്ങ, കണ്ണൂരിലെ കൂട്ടുപുഴ, കാസര്‍കോട് ജില്ലയിലെ അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ പരിശോധനകര്ശനമാക്കും.
അതിര്‍ത്തിയിലെ വന പ്രദേശങ്ങളില്‍ ഇരു സംസ്ഥാനങ്ങളിലെയും വനംവകുപ്പ് ഉദേ്യാഗസ്ഥരുടെ സഹകരണം ഉറപ്പാക്കും. ലഹരികടത്തുകാരെ പിടികൂടാന്‍ പോലീസിന്റെ സഹായവും തേടും.
മൈസൂരിലും കര്‍ണ്ണാടക അതിര്‍ത്തികളിലുമുള്ള മെഡിക്കല്‍ ഷോപ്പുകളില്‍ ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ തന്നെ മരുന്ന് ലഭിക്കുന്ന സാഹചര്യം ദുരുപയോഗപ്പെടുത്തി, മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തുന്ന കാര്യം യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം കര്ണ്ണാടകഎക്സൈസ് ഗൗരവമായി കണക്കിലെടുക്കും.
ഇരു സംസ്ഥാനങ്ങളിലെയും എക്സൈസ് വകുപ്പ് പ്രാദേശികമായി റെയ്ഡുകള്‍ ശക്തമാക്കുന്നതോടൊപ്പം കര്‍ണ്ണാടക-കേരള എക്സൈസിന്റെ സംയുക്ത റെയ്ഡുകളും നടത്തും. നേരത്തെ മദ്യ-മയക്കു മരുന്ന് കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ വിശദാംശങ്ങള്‍ പരസ്പരം കൈമാറും. ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കും.
യോഗത്തില്‍ മംഗലാപുരം മേഖലാ ജോ.എക്സൈസ്കമ്മീഷണര്‍ രാജേന്ദ്രപ്രസാദ്, കോഴിക്കോട് മേഖലാജോ. എക്സൈസ്കമ്മീഷണര്‍ പി.വി.മുരളികുമാര്‍, വയനാട് ഡെ. എക്സൈസ്കമ്മിഷണര്‍ എ ന്.എസ്.സുരേഷ്, കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ വി.വി.സുരേന്ദ്രന്, മൈസൂര്‍ ഡെ.എക്സൈസ് കമ്മിഷണര്‍ ജഗദീഷ്നായിക്, ദക്ഷിണ കന്നട ഡെപ്യൂട്ടി കമ്മീഷണര്‍ എല്‍.എ.മഞ്ജുനാഥ്, ചാമരാജ്നഗര്‍ ഡെപ്യൂട്ടി കമ്മീഷര്‍ ആര്.വീണ, കൂര്‍ഗ് ഡെപ്യൂട്ടി കമ്മീഷര്‍ എച്ച്.ശിവണ്ണ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: