ന്യൂദല്‍ഹി: ഊഹാപോഹങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ എന്‍. എന്‍. വോറയെ സ്ഥാനത്തുനിന്നും മാറ്റുന്നില്ലെന്ന് കേന്ദ്രം. നിലവില്‍ വോറെയെ മാറ്റി പുതിയ നിയമനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും ആഭ്യന്ത്ര മന്ത്രാലയ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന വോറയെ 2008ല്‍ യുപിഎ സര്‍ക്കാരാണ് ജമ്മുകശ്മീര്‍ ഗവര്‍ണറായി നിയമിച്ചത്. അതിനുശേഷം 2013ല്‍ രണ്ടാം മന്മോഹന് സിങ് സര്‍ക്കാരിന്റെ കാലത്ത് കാലാവധി വീണ്ടും നീട്ടി നല്‍കുകയായിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ വോറയെ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും മാറ്റുമെന്ന് ഊഹാപോഹങ്ങള്‍ പുറത്തുവന്നിരുന്നു. കേന്ദ്രത്തിന്റെ പ്രസ്താവനയോടെ അതിനു വിരാമമാവുകയാണ്.
18 വര്‍ഷത്തിനുശേഷം ജമ്മു കശ്മീര്‍ ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്ന ആദ്യ സാധാരണ പൗരനെന്ന ബഹുമതികൂടി വോറയ്ക്കുണ്ട്. അതേസമയം ജമ്മുകശ്മീരില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയ പ്രതിനിമെന്ന് അറിയിച്ചു. കൂടാതെ സംസ്ഥാനത്തെ സമാധാനം വീണ്ടെടുക്കുന്നതിന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാന്‍ സന്നദ്ധത അറിയിച്ച് രാജ്യത്തെ മുസ്ലിം സമുദായ പ്രതിനിധികളും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: