കണ്ണൂര്‍: കഴിഞ്ഞദിവസം അന്തരിച്ച കണ്ണൂരിലെ പ്രമുഖ ഡോക്ടറും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനുമായ ഡോ.പി.മാധവന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച അന്തരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ രാവിലെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ നിന്നും സൗത്ത് ബസാറിലെ സ്വവസതിയായ ആങ്കറിലെത്തിച്ചു. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലുള്ള നിരവധി പേര് വസതിയിലെത്തി അദ്ദേഹത്തിന് അത്യാഞ്ജലിയര്പ്പിച്ചു. ആര്‍സ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നനന്ദകുമാര്‍, ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം, പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്സന് തില്ലങ്കേരി, പ്രാന്തീയ സഹ സമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന്, ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ സി.പി.രാമചന്ദ്രന്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സജീവന്, ബിജെപി നേതാവും എംപിയുമായ നളീന്‍ കുമാര്‍ കട്ടീല്‍, തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, ബിജെപി സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, കര്‍ഷകമോര്‍ച്ച നേതാവ് പി.സി.മോഹനന് മാസ്റ്റര്‍, ബിജെപി നേതാവ് ചേറ്റൂര്‍ ബാലകൃഷ്ണന് മാസ്റ്റര്‍, സംസ്ഥാന സമിതിയംഗം എ.ദാമോദരന്‍ തുടങ്ങി നിരവധി നേതാക്കളും സിപിഎം നേതാക്കളായ പി.ജയരാജന്, എം.വി.ജയരാജന്, ഡിഡിസി പ്രസിഡണ്ട് കെ.സുരേന്ദ്രന്, ജനതാദള്‍ നേതാവ് പി.പി.ദിവാകരന് തുടങ്ങി നിരവധി നേതാക്കളും പരേതന്റെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
വൈകുന്നേരം 4.30 ഓടെ പയ്യാമ്പലം പൊതുശ്മശാനത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്കരിച്ചു. തുടര്‍ന്ന് നടന്ന സര്‍വ്വകക്ഷി അനുശോചന യോഗവും ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: