ഇരിട്ടി: വയോധികയെ അടിച്ച് ബോധം കെടുത്തി മൂന്നരപവന്‍ സ്വര്‍ണമാല മുഖം മൂടിയണിഞ്ഞെത്തിയ യുവാവ് കവര്‍ന്നു. മുഴക്കുന്ന് കടുക്കാപലത്തെ മെത്തായത്ത് സൗമ്യയുടെ മാതവ് തിരുവോണപുറത്തെ രമ(51)യുടെ കഴുത്തില്‍ കിടന്ന മൂന്നരപവന്റെ മാലയാണ് കവര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ അഞ്ചരക്ക് വീടിന്റെ അടുക്കള ഭാഗത്ത് ഇരുന്ന് കറിക്കരിയുമ്പോഴാണ് സംഭവം. മുഖം മൂടിയിട്ട യുവാവ് കൊടുവാളെടുത്ത് കഴുത്തിന് വെച്ച ശേഷം കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു.
മാല മുക്ക്പണ്ടമാണെന്ന് മനസിലായപ്പോള്‍ അടിച്ച് വീഴ്ത്തി വീടിനകത്ത് കയറി ബാഗില്‍ സൂക്ഷിച്ച സ്വര്‍ണ്ണ മാല കവരുകയുമായിരുന്നു. രമയുടെ മകളുടെ ഭര്‍ത്താവ് ശ്രീനി ക്ഷേത്രങ്ങളുടെ കൊത്തുപണി നടത്തുന്നതൊഴിലില് ഏര്പെട്ടിരിക്കുന്നയാളായതിനാല് തിരുവോണപുറത്തുള്ള സൗമ്യയുടെ മാതാപിതാക്കളായ പിതാവ് ഭാസിയും മതാവ് രമയും ഈ വീട്ടിലാണ് താമസിക്കുന്നത്. സൗമ്യ വീട്ടിലെ മറ്റൊരുമുറിയില്‍ ഉറങ്ങുകയായിരുന്നു. പിതാവ് ഭാസി വീടിന്റെ മുകളിലെ മുറിയിലുമായിരുന്നു ഉറങ്ങിയിരുന്നത്. ഭാസി ഉറക്കമുണര്‍ന്ന് വന്നപ്പോള്‍ ഭാര്യ രമ നിലത്ത് വീണ് കിടക്കുന്നതാണ് കണ്ടത്. അപ്പോഴാണ് കവര്ച്ചയെകുറിച്ച് അറിയുന്നത്. സ്വര്‍ണമെടുത്ത ശേഷം ഉപേക്ഷിച്ച ബാഗ് വീടിന് സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തു. ഇരിട്ടി സിഐ സജേഷ് വാഴാളപ്പില്‍ മുഴക്കുന്ന് എസ്ഐ പി.എ.ഫിലിപ്പ്, എസ്പിയുടെ സ്ക്വാഡംഗങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: