ചെന്നൈ: കുളച്ചല്‍ തുറമുഖം കേരളത്തിലെ വിഴിഞ്ഞം തുറമുഖത്തിന് ഭീഷണിയാവില്ലെന്ന് കേന്ദ്ര ഷിപ്പിങ് സെക്രട്ടറി രാജീവ് കുമാര്‍. 10 മില്യണ്‍ മെട്രിക് ടണ്‍ ചരക്ക് നീക്കമാണ് 2020ഓടെ ഈ മേഖലയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞത്തിന്റേത് നാല് മില്യണ്‍ മാത്രമാണെന്നും രാജീവ് കുമാര്‍ പറഞ്ഞു.
കുളച്ചല്‍ തുറമുഖം കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ വലിയ കപ്പലുകളുടെ ശ്രീലങ്കയിലേക്കും സിംഗപ്പൂരിലേക്കുമുള്ള പോക്ക് ഒഴിവാക്കാനാവും. ദക്ഷിണ ഭാരതത്തില്‍ കൂടുതല്‍ തുറമുഖങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും സെക്രട്ടറി പറഞ്ഞു. ചെന്നൈയില്‍ നടക്കുന്ന റീജണല്‍ എഡിറ്റേഴ്സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ കപ്പലുകള്‍ നങ്കൂരമിടാന്‍ കഴിയാത്തതാണ് വല്ലാര്‍പാടത്തിന്റെ പ്രശ്നം. കപ്പല്‍ചാലിന് ആവശ്യമായ ആഴം ഇവിടെ കുറവാണ്. എന്നാല്‍ വിഴിഞ്ഞം, കുളച്ചല്‍ തുറമുഖങ്ങള്‍ക്ക് ഈ പ്രശ്നം പരിഹരിക്കാനാവുമെന്നും രാജീവ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: