കുന്നത്തൂര്‍: കുന്നത്തൂര്‍ താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിരധോന ഉത്തരവുകള്‍ ലംഘിച്ച് കരമണ്ണ് ഖനനം സജീവമാകുന്നു. സിപിഎം നേതാക്കളാണ് ഖനനത്തിന് പ്രദേശങ്ങളില്‍ ഒത്താശ ചെയ്യുന്നതെന്നാരോപണവും ശക്തമാണ്. പോരുവഴി, മലനട ഭാഗങ്ങള്‍, ഇടയ്ക്കാട്, ശൂരനാട് വടക്ക്, ചക്കുവള്ളി മേഖലകള്‍ എന്നിവടങ്ങളില്‍ നിന്നാണ് വ്യാപകമായി കുന്നിടിച്ച് മണ്ണ് നീക്കം ചെയ്യുന്നത്. മണ്ണ് മാഫിയയ്ക്ക് സിപിഎം ഒത്താശ ചെയ്യുന്നതിനാല്‍ അധികൃതരും തിരിഞ്ഞ് നോക്കുന്നില്ല.
മണ്ണെടുപ്പ് തടയണമെന്നാവശ്യവുമായി ക്യാമ്പയിനുമായി രംഗത്തിറങ്ങിയ നേതാക്കള്‍ തന്നെയാണ് മണല്‍ഖനനത്തിന് രഹസ്യമായി ഒത്താശ ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്. ഒരു പാസില്‍ ഒന്നിലധികം ലോഡ് മണ്ണാണ് ദിവസേന ഇവിടങ്ങളില്‍ നിന്നും കടത്തുന്നത്. ഇവിടങ്ങളില്‍ പോലീസും റവന്യൂവകുപ്പും പരിശോധനകള്‍ നടത്താറില്ല.
മണ്ണുമായി വാഹനങ്ങള്‍ അമിതവേഗതിയില്‍ പ്രദേശത്ത് കൂടി കടന്നുപോകുന്നത് അപകട ഭീഷണിയും ഉയര്‍ത്തുന്നുണ്ട്.
സ്കൂള്‍ സമയങ്ങളിലാണ് ടിപ്പര്‍ ലോറികള്‍ മണ്ണുമായി മരണപ്പാച്ചില്‍ നടത്തുന്നത്. അതേസമയം മണ്ണെടുപ്പിനെതിരെ ജനകീയ പ്രക്ഷോഭത്തിന് യുവമോര്‍ച്ചയടക്കമുള്ള സംഘടനകള്‍ ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: