പാലക്കാട്: മതപരമായ കാര്യങ്ങളില്‍ മതേതര സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ശബരിമല വിഷയത്തില്‍ ആചാര്യന്മാരും ഭക്തരും ബോര്‍ഡുമാണ് തീരുമാനമെടുക്കേണ്ടതെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
പാലക്കാട് നിയോജകമണ്ഡലം ബിജെപി പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കുമ്മനം. ക്ഷേത്രത്തില്‍ എന്തുചെയ്യണമെന്ന്
തീരുമാനിക്കേണ്ടത് മന്ത്രിയല്ലെന്നും, ക്ഷേത്രങ്ങള്‍ ആയുധപുരകളാണെന്ന കടകംപള്ളിയുടെ ആരോപണം പിന്‍വലിക്കാൻ തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പിണറായി സര്‍ക്കാരിന്റെ 100 ദിവസത്തെ നേട്ടം അക്രമവും, അരാജകത്വവും, വികസനമുരടിപ്പുമാണ്. സമ്പൂര്‍ണ്ണ പരാജയമാണ് സംസ്ഥാന സര്‍ക്കാരിന് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തനമായി മാറി. പോലീസ് സ്റ്റേഷനുകൾ ലോക്കൽ കമ്മിറ്റി ഓഫീസുകൾ ആയി തരംതാണതാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളമിടാന്‍ പാടില്ലെന്ന് പറയുന്ന പിണറായി വിജയന് പണിമുടക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: