ന്യൂദല്‍ഹി: വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ദല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ കാര്യമായി ബാധിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ പതിവുപോലെ ജോലിക്കെത്തി.
പൊതുഗതാഗത സംവിധാനം ശക്തമായിരുന്നതിനാല്‍ ദല്‍ഹിയില്‍ ജനജീവിതം സാധാരണ നിലയിലായിരുന്നു. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് നഴ്സുമാര്‍ പ്രതിഷേധിച്ചു. മുംബൈയെ പണിമുടക്ക് ബാധിച്ചില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചു. ചെന്നൈയിലും ജനജീവിതം സാധാരണ നിലയിലായിരുന്നു. പശ്ചിമബംഗാളിലെ വിവിധ ഇടങ്ങളില്‍ സിപിഎം-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
സിലിഗുരിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ സിപിഎം മുനിസിപ്പല്‍ മേയര്‍ അശോക് ഭട്ടാചാര്യയെ അറസ്റ്റ് ചെയ്തു. കുച്ച് ബിഹാറില്‍ സമരാനുകൂലികളുടെ കല്ലേറില്‍ സര്‍ക്കര്‍ ബസിന്റെ ചില്ലുകള്പൊട്ടി. കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പണിമുടക്കിനെ നേരിടാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് സിംഗൂര്‍ ദിവസ് ആചരിക്കുകയാണ്.
ചിലയിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞതൊഴിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളിലും പണിമുടക്ക് സമാധാനപരമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: