ആലപ്പുഴ: വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാര്‍വ്വജനിക ഗണേശോത്സവത്തിന് നാളെ തുടക്കമാകും. ആലപ്പുഴ പിച്ചുഅയ്യര്‍ ജങ്ഷനു വടക്ക് പഴയ വീരയ്യ തീയേറ്ററിന് എതിര്‍വശമാണ് ഗണേശോത്സവം കൊണ്ടാടുന്നത്. പരിപാടി നടത്തിപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടക സമിതി അദ്ധ്യക്ഷന്‍ ആര്. രുദ്രനും ജനറല്‍ കണ്‍വീനര്‍ ചാത്തനാട് സി. പ്രകാശനും പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാളെ വൈകിട്ട് മൂന്നിന് തോണ്ടന്‍കുളങ്ങരയില്‍ നിന്നും വിഗ്രഹ ഘോഷയാത്ര പുറപ്പെടും. തുടര്‍ന്ന് ഉത്സവവേദിയില്‍ മഹാഗണേശ പ്രതിഷ്ഠ, 4.30ന് സാംസ്കാരിക സമ്മേളനം നഗരസഭാ അദ്ധ്യക്ഷന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ഭാഗവതാചാര്യന്‍ കെ.ഡി. രാമകൃഷ്ണന്, എസ്എന്‍ഡിപി അമ്പലപ്പുഴ താലൂക്ക് യൂണിയന് പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി വി. സബില്‍രാജ്, ആര്. സുന്ദര്‍, കല്ലേലില്‍ ഗോപാലകൃഷ്ണന് നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആര്. രുദ്രന് അദ്ധ്യക്ഷത വഹിക്കും.
ചാത്തനാട് പ്രകാശന് സ്വാഗതവും സി. നാഗപ്പന് നന്ദിയും പറയും. അഞ്ചിന് രാവിലെ വേദപാരയാണം, ഗണേശ സഹസ്രനാമജപം, ഭാഗവത പാരായണം, നാരായണീയ പാരായണം, ജ്ഞാനപ്പാന പാരായണം, 11ന് ഡോ. അമ്പലപ്പുഴ ഗോപകുമാറിന്റെ ആദ്ധ്യാത്മിക പ്രഭാഷണം. വൈകിട്ട് നാലിന് തിരുവല്ല അമൃതാനന്ദമയീമഠം അധിപതി ബ്രഹ്മചാരിണി ഭവാമൃതചൈതന്യ പ്രഭാഷണം നടത്തും.
ആറിന് രാവിലെ 11ന് ഡോ. നാരായണന് ഭട്ടതിരിയുടെയും വൈകിട്ട് നാലിന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്ജെആര്‍ കുമാറിന്റെയും പ്രഭാഷണം. ഏഴിന് രാവിലെ ഒന്‍പതിന് സമൂഹ ഭജന. 11ന് സമാപന സഭയില്‍ സീമാജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ. ഗോപലാകൃഷ്ണന്‍ ഹിന്ദുത്വം സാര്‍വ്വകാലിക പ്രസക്തം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ആര്. രുദ്രന് അദ്ധ്യക്ഷത വഹിക്കും. കെ.പി. പരീക്ഷിത്ത് സ്വാഗതം പറയും. ഉച്ചയ്ക്ക് 2.30ന് വിഗ്രഹനിമഞ്ജന ഘോഷയാത്ര. എല്ലാ ദിവസവും ചിന്മയ ഭജന മണ്ഡലി, ആര്‍ട്ട് ഓഫ് ലിവിങ്, സത്യസായി സേവാ സമിതി എന്നിവരുടെ ഭജനയും സത്സംഗവും നടക്കും. ആഘോഷ സമിതി ജോ. കണ്‍വീനര്‍ കെ.പി. പരീക്ഷിത്ത്, വിവിധ കമ്മറ്റി കണ്‍വീനര്‍മാരായ എല്‍.പി. ജയചന്ദ്രന്, കെ. പ്രദീപ്, എം. ജയകൃഷ്ണന്, ജി. മോഹനന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: