ചെന്നൈ: റബ്ബറിന്റെയും അടക്കയുടെയും വില വിപണിയിൽ ഇടപെടുമെന്ന് കേന്ദ്രവാണിജ്യ മന്ത്രി നിർമല സീതാരാമൻ. എന്നാൽ ഇവയ്ക്ക് താങ്ങു വില പ്രാഖ്യാപിക്കാൻ ആകില്ല. ഇവയുടെ ഉദ്പാതന ചെലവ് സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങൾ സമർപ്പിച്ച കണക്കുകൾ തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. അതുകൊണ്ട് പൊതുവായ വില സർക്കാരിന് പ്രഖ്യാപിക്കാൻ സാധിക്കുകയില്ല എന്ന് മന്ത്രി പറഞ്ഞു. ചെന്നൈയിൽ പിഐബി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇറക്കുമതി നിയന്ത്രിച്ചും വിപണിയിൽ ഇടപെട്ടും കർഷകർക്ക് നഷ്ടമുണ്ടാക്കാതെ നോക്കാനാണ് സർക്കാരിന്റെ ശ്രമം. കേരളത്തിൽ നിന്നും ഉൾപ്പെടെയുള്ള സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതിയിൽ രാജ്യം സർവകലാ റെക്കോർഡ് ലക്ഷ്യമിടുകയാണെന്ന് മന്ത്രി സൂചിപ്പിച്ചു.
ഭാരത്തിൽ നിന്നുമുള്ള സുഗന്ധവ്യജ്ഞനങ്ങൾ അനുപാത നിമിത്തം ചില രാജ്യങ്ങൾ ഇറക്കുമതി ചെയ്യാൻ മടിക്കുന്നു . ഇത് പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 2 വർഷത്തെ പ്രവർത്തനം കൊണ്ട് വ്യവസായിക മേഖലയിൽ 9.3% വളർച്ച നേടാനായ കാര്യം മന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി മുൻകൈ എടുത്ത് നടപ്പിലാക്കിയ ‘മെയ്ക്കിങ് ഇന്ത്യ’ പദ്ധതിയാണ് വ്യവസായിക വളർച്ചക്ക് കാരണമായത്. ഭാരതത്തിൽ നിക്ഷേപം ഇറക്കാൻ ചില രാജ്യങ്ങൾ മത്സരിക്കുന്നു. വിദേശ നിക്ഷേപം സംബന്ധിച്ച് തുറന്ന സമീപനമാണ് സർക്കാരിന് ഉള്ളത്. ‘ഇൻവെസ്റ്റ് ഇന്ത്യ സെൽ’ രൂപികരിച്ചത് ഈ ലക്ഷ്യം മുന്നിൽ കണ്ടാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: