ആറാട്ടുപുഴ: ക്ഷേത്ര ഉത്സവ സ്ഥലത്തെത്തി തൃക്കുന്നപ്പുഴ എസ്ഐയുടെ അസഭ്യവര്‍ഷം. തൃക്കുന്നപ്പുഴ എസ്ഐ നിസ്സാമുദ്ദീനാണ് ഇന്നലെ കായംകുളം പെരുംപളളി ശ്രീലക്ഷമീ വിനായക സരസ്വതീദേവി ക്ഷേത്രത്തില്‍ എത്തി ഭക്തജനങ്ങളെ അടക്കം അസഭ്യം പറഞ്ഞത്.
നിയമപ്രകാരം ശബ്ദമലിനീകരണത്തിനുള്ള സര്‍ട്ടിഫിക്കറ്റ് എടുത്തിരുന്നതാണ്. എന്നാല്‍ അതൊന്നും തനിക്കറിയണ്ടെന്നും ഉച്ചഭാഷിണികള്‍ അഴിച്ചുമാറ്റണമെന്നും ആക്രോശിച്ച് ഭക്തജനങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം 28ന് ഉത്സവം തുടങ്ങിയ ക്ഷേത്രത്തില്‍ അഞ്ചാം തീയതി ഗണേശോത്സവത്തോടെ ഉത്സവം സമാപിക്കാനിരിക്കയാണ് ഇത് അലങ്കോലപ്പെടുത്താന്‍ എസ്ഐ ശ്രമം നടത്തിയത്.
ഇതേത്തുടര്‍ന്ന് ഭക്തജനങ്ങള്‍ സംഘടിച്ചതോടെ എസ്ഐ സ്ഥലത്തു നിന്നും മടങ്ങി. ഏതാനും മാസം മുന്‍പ് ബൈക്കില്‍ സഞ്ചരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ ബൈക്കില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ച സംഭവം വന്‍ വിവാദം ഉണ്ടാക്കിയിരുന്നു. ഇത്തരം സാഹചര്യം നിലനില്‍ക്കേയാണ് ക്ഷേത്രഭൂമിയില്‍ എത്തി ഭക്തജനങ്ങളെ ആക്ഷേപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: