ന്യൂദല്‍ഹി: ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക എന്ന തത്വത്തില്‍ തമിഴ്നാടിന് കാവേരി വെള്ളം കൊടുക്കാന്‍ സുപ്രീം കോടതി കര്‍ണാടക സര്‍ക്കാരിനോട്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ തമിഴ്നാട്ട് കടുത്ത ജലക്ഷാമം അനുഭവിക്കുന്നതായി ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് യു. യു. ലളിത് കൂടി അംഗമായ ഡിവിഷന് ബെഞ്ചാണ് തമിഴ്നാടിന്റെ ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ വിശദമായ വാദം തിങ്കളാഴ്ച നടക്കും. ഇരുസംസ്ഥാനങ്ങളുടെയും ദുരിതങ്ങള്‍ പരിഗണിക്കുമെന്നും ജസ്റ്റിസ് മിശ്ര ഉറപ്പ് നല്കി.
ഇരുസംസ്ഥാനങ്ങളും സൗഹാര്‍ദ്ദത്തോടെ മുന്നോട്ട് പോകണമെന്നും വെള്ളത്തകര്ക്കം ഇരുസംസ്ഥാനങ്ങളിലെയും കൃഷിയെയും ജീവിതത്തെയും ബാധിക്കുമെന്നും മിശ്ര ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: