മൂന്നാര്‍: മ്ലാവിനെ കൊന്ന കേസില്‍ വനപാലകരെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയില്‍. കണ്ണന് ദേവന് കമ്പനി കടലാര്‍ എസ്റ്റേറ്റിലെ കറുപ്പസ്വാമി (35)യാണ് വനപാലകരുടെ പിടിയിലായത്.
വെള്ളിയാഴ്ച രാവിലെ മൂന്നാര്‍ പെരിയവാര എസ്റ്റേറ്റില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. കഴിഞ്ഞ 30-ന് ആനച്ചാല്‍ തട്ടാത്തിമുക്കില്‍ നിന്നും മ്ലാവിറച്ചിയുമായി പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ പ്രസാദിനെ വെള്ളത്തൂവല്‍ പോലീസ് അറസ്റ്റ് ചെയ്ത് പ്രതിയെ വനപാലകര്‍ക്ക് കൈമാറിയിരുന്നു. ഇയാളെ ചോദ്യം ചെയ്യവെ കറുപ്പസ്വാമിക്ക് ഇറച്ചി നല്‍കിയതായി വിവരം ലഭിച്ചു. .
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കന്നമലയില് നിന്നും ഓട്ടോയില്‍ കടത്തിയ ഇറച്ചുമായി കറുപ്പസ്വാമി വനപാലകരുടെ പിടിയിലാവുകയും ചെയ്തു. പ്രതികളുമായി കറുപ്പസ്വാമിയുടെ വീട്ടില്‍ പരിശോധന നടത്തവെ വനപാലകരുടെ കണ്ണെ് വെട്ടിച്ച് ഇരുവരും വിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു. പ്രസാദിന്റെ നേത്യത്വത്തിലാണ് വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വന്യമ്യഗങ്ങളെ വേട്ടയാടുന്നത്. 28-ന് രാത്രി തെന്മലയിലെത്തിയ അഞ്ചുപേരടങ്ങുന്ന സംഘം മ്ലാവിനെ കൊന്ന് ഇറച്ചിയാക്കി രാത്രിയോടെ ആനച്ചാല്‍ തട്ടാത്തിമുതക്കിലെത്തിക്കുകയായിരുന്നു.
പുലര്‍ച്ചെ കറുപ്പസ്വാമിയുടെ ഓട്ടോയില്‍ മൂന്നാറിലെത്തിക്കവെയാണ് പ്രതികള്‍ വനപാലകരുടെ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: