കോട്ടയം: ദേശീയതലത്തില്‍ ഒറ്റപ്പെട്ട് ഉണ്ടായിട്ടുള്ള പട്ടികജാതി പീഡനങ്ങള്‍ ബിജെപിയ്ക്കെതിരെ ആയുധമാക്കിക്കൊണ്ടുള്ള കേരളത്തിലെ മാധ്യമങ്ങളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പ്രചരണത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ മോര്‍ച്ച ജില്ലാകമ്മിറ്റി ആശങ്ക രേഖപ്പെടുത്തി.
കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ സമൂഹത്തിലുണ്ടായിട്ടുള്ള പീഡനങ്ങളും ഒറ്റപ്പെടുത്തലുകളും ചര്‍ച്ചചെയ്യാതെ പോകുന്നു. കേരളത്തിലെ ആദിവാസികള്‍ക്കും പട്ടികജാതി സമൂഹത്തിനും കേറികിടക്കുവാനുള്ള ഒരുതുണ്ടു ഭൂമിക്കുവേണ്ടി തെരുവിലിറങ്ങേണ്ട ഗതികേടിലാണ്. വിദ്യാഭ്യാസം ജന്മാവകാശമായി നേടിത്തന്ന ശ്രീമഹാനായ അയ്യന്‍കാളിയുടെ സമര പോരാട്ടങ്ങളെയും അടിച്ചമര്‍ത്തുകയാണ്. കേരളത്തിലെ പട്ടികജാതി-വര്‍ഗ്ഗ സമൂഹത്തിന്റെ ഇടയില്‍ ഭീകരത സൃഷ്ടിച്ച് കേരളത്തിലെ പട്ടികജാതി-വര്‍ഗ്ഗ സമൂഹത്തിന്റെ യഥാര്‍ത്ഥ ജീവിതസാഹചര്യങ്ങളില്‍ നിന്നും വഴിമാറിക്കൊണ്ട് ഇടതുപക്ഷവും വലതുപക്ഷവും കേരളത്തിലെ പട്ടികജാതി സമൂഹത്തെ ഭിന്നിപ്പിക്കുവാനുള്ള തന്ത്രത്തിലാണ്. സിപിഎംന്റെയും കോണ്‍ഗ്രസ്സിന്റെയും നടപടിക്ക് ശക്തമായ രാഷ്ട്രീയമുന്നേറ്റം കുറിക്കുവാന്‍ പട്ടികജാതി-വര്‍ഗ്ഗ മോര്‍ച്ച ജില്ലാകമ്മറ്റി തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് കെ.പി. ഹരി അദ്ധ്യക്ഷത വഹിച്ചു. ബിജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എസ്സി-എസ്റ്റി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രമേശ് കാവിമറ്റം, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ. ശശികുമാര്‍, നേതാക്കളായ വിജയരാഘവന്, ദിലീപ്, സിന്ധു ബി. കോതശ്ശേരി, മണികുമാര്‍, ബി. കുട്ടപ്പന്, ഉണ്ണിദാമോദരന് തുടങ്ങിയവരും മോര്‍ച്ച മണ്ഡലം പ്രസിഡന്റുമാരായ പ്രവീണ്‍ കെ മോഹന്‍, സി.കെ. മുരളിധരന്, സുരേഷ്ലാല്‍ തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: