കോട്ടയം: പ്രാര്‍ത്ഥനയുടെ മറവില്‍ പുരോഹിതന് കാന്‍സര്‍ രോഗിയായ വീട്ടമ്മയെ കബളിപ്പിച്ച് മൂന്നുലക്ഷം തട്ടിയെടുത്തതായി പാലാ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ കേസ്.
കൊച്ചിടപ്പാടി തെങ്ങുംപള്ളില്‍ ജെസിയാണ് പാലാ രൂപതയിലെ ഫാ. എബ്രാഹം തുരുത്തിയിലിനെതിരെ ഹര്‍ജി നല്‍കിയത്.
രൂപതാധികൃതര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.ജെസി പറഞ്ഞു. മുമ്പും ഇദ്ദേഹത്തിന് എതിരെ ആരോപണം ഉയര്‍ന്നിട്ടിട്ടുണ്ട്.കവീക്കുന്ന് ഇടവകയില്‍ വികാരിയായിരുന്നപ്പോഴാണ് ജെസിയുടെ കുടുംബത്തെ പരിചയപ്പെട്ടത്. കാന്‍സര്‍ ചികിത്സയിലായിരുന്ന ജെസിക്കായി പ്രാര്‍ത്ഥനക്കെത്തിയ ഫാദര്‍ അത്യാവശ്യമായി മൂന്നുലക്ഷം രൂപാ വായ്പ വാങ്ങി.ഒരു മാസത്തെ കാലാവധി പറഞ്ഞ് 2015 മാര്‍ച്ച് 13നാണ് പണം വാങ്ങിയത്.
ചികിത്സാ ചെലവിന് വിദേശത്തുള്ള മക്കള്‍ നല്കിയ തുകയായിരുന്നു ഇത്. വിശ്വാസ്യതയ്ക്ക് പാലാ ഐസിഐസിഐ ബാങ്കിലെ ചെക്കും എഗ്രിമെന്റും എഴുതി നല്കി.
പലതവണ പണം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. 2015 ജൂലൈ 11ന് ചെക്ക് ഹാജരാക്കി, അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങി. ചോദിച്ചപ്പോള്‍ കേസു കൊടുക്കരുതെന്നും ഉടന്‍ പണം നല്‍കാമെന്നും അറിയിച്ചു.
തുടര്‍ന്നും പണം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് രൂപതാധികൃതരെ സമീപിച്ചത്. എന്നാല്‍ വിവരം തിരക്കാന്പോലും തയ്യാറാകാതെ അവരും കൈയൊഴിഞ്ഞു. തുടര്‍ന്നാണ് അഡ്വ. എ. സണ്ണി വഴി കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: