മാവേലിക്കര: കോടതി കെട്ടിടത്തില്‍ ബോംബ്വച്ചിട്ടുണ്ടെന്ന ഫോണ്‍ സന്ദേശത്തെക്കുറിച്ച് സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം രാവിലെ പത്തോടെയാണ് മാവേലിക്കര എസ്ഐ ഇ. അജീബിന്റെ മൊബൈലിലേക്ക് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് ഒന്ന്, മൂന്ന് കോടതികളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയത്.
ഇതേത്തുടര്‍ന്ന് ഉടന്‍ തന്നെ കോടതികള്‍ നിര്‍ത്തിവെച്ച് ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ.ആര്. ശിവസുതന്‍പിള്ള, മാവേലിക്കര സിഐ പി. ശ്രീകുമാര്‍, എസ്ഐ ഇ. അജീബ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടൈത്താന്‍ കഴിഞ്ഞില്ല.
കുവൈത്തിലുള്ള ലിബേറ എന്ന മൊബൈല്‍ നെറ്റ്വര്‍ക്കിന്റെ ഫോണില്‍ നിന്നാണു സന്ദേശം വന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വിളിച്ച നമ്പരില്‍ നിന്നും ഇന്ത്യയിലേക്കു വീണ്ടും ഫോണ്‍വിളി വരുന്നുണ്ടോയെന്നു കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ഡിവൈഎസ്എപി കെ.ആര്. ശിവസുതന്‍പിള്ള, സിഐ പി. ശ്രീകുമാര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: