പയ്യന്നൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ റഗുലര്‍-വിദൂരവ്യത്യാസമില്ലാതെ സിലബസ് ഏകീകരണവും ഇന്റേണല്‍ മാര്‍ക്കും ഉടന്‍ നടപ്പിലാക്കണമെന്ന് പാരലല്‍ കോളേജ് അസോസിയേഷന് ജില്ലാകമ്മറ്റി സംഘടിപ്പിച്ച സമാന്തര വിദ്യാഭ്യാസ സംരക്ഷണ സമ്മേളനം ആവശ്യപ്പെട്ടു. ഡിഗ്രി പ്രവേശന രജിസ്ട്രേഷന് ഫീസ് ഭീമമായി വര്‍ദ്ധിപ്പിച്ച യൂണിവേഴ്സിറ്റി അത് പിന്‍വലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സ്റ്റുഡന്‍സ് എന്ന വാക്കിന്റെ നിര്‍വ്വചനത്തില്‍ സമാന്തരമേഖലയിലെ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തുവാന്‍ യൂണിവേഴ്സിറ്റി നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പയ്യന്നൂര്‍ വിദ്യാമന്ദിര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാന്തര വിദ്യാഭ്യാസ സംരക്ഷണ സമ്മേളനം കണ്ണൂര്‍ യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗം ഡയരക്ടര്‍ ഡോ.എ.പരമേശ്വരന് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ജില്ലാ പ്രസിഡണ്ട് കെ.എന്‍.രാധാകൃഷ്ണന് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്.അശോക് കുമാര്‍ വിഷയമവതരിപ്പിച്ചു. വിവിധ രാഷ്ട്രീയകക്ഷി പ്രതനിധികളായ സി.കെ.രമേശന് (ബിജെപി), അഡ്വ.ഡി.കെ.ഗോപിനാഥ് (കോണ്‍ഗ്രസ്), കെ.ടി.സഹദുള്ള (മുസ്ലീംലീഗ്), അസോസിയേഷന് രക്ഷാധികാരി സി.അനില്‍കുമാര്‍, ജില്ലാ സെക്രട്ടറി യു.നാരായണന്, കെ.യു.യതീന്ദ്രന്, ബിന്ദുസജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന ശില്പശാല അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് പി.ടി.മൊയ്തീന്‍കുട്ടി ഉദ്ഘാടനംചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് രാജേഷ് പാലങ്ങാട്ട് അവകാശ പ്രഖ്യാപനരേഖ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: