കണ്ണൂര്‍: സിപിഎം കേന്ദ്രമായ ചെണ്ടയാട് കിഴക്കേവയല്‍, ഇരിട്ടി പാലപ്പുഴ എന്നീ പ്രദേശങ്ങളില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കിഴക്കേ വയലില്‍ നടന്ന സ്ഫോടനത്തില്‍ പതിനൊന്നുകാരനും പാലപ്പുഴ സ്ഫോടനത്തില്‍ യുവാവിനുമാണ് പരിക്കറ്റത്. സിപിഎം സ്വാധീന കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി ആയുധനിര്‍മ്മാണവും സംഭരണവും നടത്തുന്നുണ്ടെന്നതിന് വ്യക്തമായ തെളിവാണ് രണ്ടു സ്ഥലങ്ങളില്‍ ഒരേ ദിവസം നടന്ന സ്ഫോടനങ്ങള്‍. സിപിഎം കേന്ദ്രങ്ങള്‍ ആയുധപ്പുരകളായി മാറുന്നത് ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസ്സമാകുമെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴയില്‍ കാട് വെട്ടിത്തെളിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവിന് പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി പേരാവൂര്‍ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മുഴക്കുന്നില്‍ കുറച്ചു കാലമായി ബിജെപി-ആര്‍എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളും ഇതുമായി കൂട്ടിവായിക്കണം. കഴിഞ്ഞ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കാക്കയങ്ങാട് നടന്ന ശോഭായാത്ര തടസ്സപ്പെടുത്തി നടന്ന അക്രമങ്ങളും തൊട്ടടുത്ത ദിവസം കടുക്കാപലത്ത് ആര്‍എസ്എസ് മുഴക്കുന്ന് മണ്ഡലം കാര്യവാഹിന് നേരെ നടന്ന അക്രമങ്ങളും ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുമ്പോഴാണ് ഇപ്പോള്‍ ബോംബു സ്ഫോടനം കൂടി നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം കാക്കയങ്ങാട് നടന്ന പൊതുയോഗത്തില്‍ ഇവിടെ നടന്നുവരുന്ന ഗണേശോത്സവം ഈ വര്‍ഷം നടത്താന്‍ അനുവദിക്കില്ലെന്ന് ചില സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നു. ഇതില്‍ പോലീസിന്റെ അനാസ്ഥയും തള്ളിക്കളയാനാവില്ല. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും ബോംബുകളും മാരകായുധങ്ങളും സൂക്ഷിച്ചു വെച്ചിരിക്കുന്ന ഇടങ്ങള്‍ കണ്ടെത്തുകയും കുറ്റക്കാരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ട് വരികയും വേണമെന്ന് മണ്ഡലം കമ്മറ്റി പ്രസിഡന്റ് പി.എം.രവീന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ സത്യന് കൊമ്മേരി, എം.ആര്.സുരേഷ്, വൈസ് പ്രസിണ്ടുമാരായ ഇ.കെ.കരുണാകരന്, എന്‍.വി.ഗിരീഷ് തുടങ്ങിയവര്‍ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: