കാന്‍ബറ: സ്ക്കോര്‍പ്പീന്‍ മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവന്‍ രേഖകളും നിര്‍മ്മാതാക്കളായ ഡിസിഎന്‍എസിന് കൈമാറാന്‍ ന്യൂ സൗത്ത് വെയില്‍സ് സുപ്രീം കോടതി ദ ആസ്ട്രേലിയന്‍ പത്രത്തിനോട് നിര്‍ദ്ദേശിച്ചു. മുങ്ങിക്കപ്പല്‍ രഹസ്യവുമായി ബന്ധ പ്പെട്ട് ഒരു കാര്യവും ഇനി പ്രസിദ്ധീകരിക്കരു തെന്നും ഉത്തരവിട്ടിട്ടുണ്ട്.
പത്രം രേഖകളെല്ലാം വെബ്സൈറ്റില്‍ നിന്ന് നീക്കികഴിഞ്ഞു. ഇവയെല്ലാം ഇനി കമ്പനിക്ക് കൈമാറും. വാര്‍ത്ത പുറത്തുവിട്ട കാമറോണ്‍ സ്റ്റുവര്‍ട്ട് പറഞ്ഞു. ഭാരതം ഫ്രാന്‍സില്‍ നിന്ന് വാങ്ങിയ സ്ക്കോര്‍പ്പീന്‍ മുങ്ങിക്കപ്പലിന്റെ രഹസ്യങ്ങള്‍ ഫ്രഞ്ച് കമ്പനിയില്‍ നിന്ന്, കരാര്‍ ഒപ്പിട്ട 2011ല്‍ തന്നെ ചോര്‍ന്നതായും ഒരു ഫ്രഞ്ച് ഉദ്യോഗസ്ഥനാണ് ഇത് കൈക്ക ലാക്കിയതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തി രുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: