നെല്ലൂര്‍(ആന്ധ്രാപ്രദേശ്): ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടിയാണെന്ന് ജ്യോതിഷി പ്രവചിച്ചതിനെ തുടര്‍ന്ന് ഭര്‍തൃമാതാവും സഹോദരിയും ഗര്ഭിണിയുടെമേല് ആസിഡ് ഒഴിച്ചു. ആന്ധ്ര പ്രദേശിലെ നെല്ലൂരിലാണ് സംഭവം.
ഒന്നര വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞിന്റെ അമ്മ ഗിരിജ(25)യ്ക്കാണ് ഇത്തരത്തില്‍ ക്രൂരമായ നടപടിക്ക് വിധേയയാകേണ്ടി വന്നത്. ഇവര്‍ രണ്ടാമതും ഗര്‍ഭിണിയായപ്പോള്‍ ഭര്‍തൃമാതാവും, ഭര്‍തൃ സഹോദരിയും ജ്യോതിഷിയെ കണ്ടു. തുടര്‍ന്ന് ഗിരിജ പ്രവസിക്കുന്നത് പെണ്‍കുട്ടിയായിരിക്കുമെന്ന് അറിഞ്ഞതോടെയാണ് ഇരുവരും ചേര്‍ന്ന് ആസിഡ് ഒഴിച്ചത്.
കഴിഞ്ഞ മാസം 19നാണ് സംഭവം. 30 ശതമാനം പരിക്കേറ്റ ഗിരിജ ചികിത്സയിലാണ്.
ഇവരുടെ ഭര്‍ത്താവിനും, ഭര്‍തൃ പിതാവിനുമെതിരെ വധശ്രമത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇത്തരത്തില്‍ നിരവധി ആസിഡ് ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 25 കാരിക്കുനേരെ ആസിഡ് എറിഞ്ഞതിന് ദല്‍ഹി സ്വദേശിയേയും ഇയാളുടെ സഹോദരനയും അമ്മാവനേയും പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇുതുകുടാതെ പഞ്ചാബില്‍ ആറ് കൗമാരപ്രായക്കാരായ യുവതികള്‍ക്കു നേരെ ആസിഡ് ഒഴിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: