വാഷിങ്ടണ്‍: ഇരുപത് കൊല്ലത്തെ തടവിന് ശിക്ഷിച്ച ഭാരത വംശജ പൂര്‍വി പട്ടേലിനെ സ്വതന്ത്രയാക്കണമെന്ന് സെന്റ് ജോസഫ് കോടതി ജഡ്ജി എലിസബത്ത് ഹേളി. സ്വയം ഗര്‍ഭഛിദ്രം നടത്തിയതിനാണ് കോടതി ഇവരെ ഭ്രൂണഹത്യയ്ക്ക് ശിക്ഷിച്ചത്.
ആശ്രിതരോടുളള അവഗണനയ്ക്ക് 18 മാസം തടവ് അനുഭവിക്കണമെന്നും കോടതി നിരീക്ഷിച്ചു. ഇതിനകം മൂന്ന് വര്‍ഷം തടവ് അനുഭവിച്ചതിനാല്‍ ഇവര്‍ക്ക് ഉടന്‍ തന്നെ പുറത്തിറങ്ങാം. ജൂലൈയിലാണ് മുപ്പത്തഞ്ചുകാരിയായ പൂര്‍വി പട്ടേലിനെ ശിക്ഷിച്ചത്.
2013 ജൂലൈയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ നിയമമനുസരിച്ച് സ്വന്തം ഗര്‍ഭഛിദ്രത്തിന് ശിക്ഷയില്ല.
വീട്ടുകാര്‍ ഗര്‍ഭത്തെക്കുറിച്ച് അറിയാതിരിക്കാന്‍ ഇവര്‍ ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയാണ് ഗര്‍ഭഛിദ്ര മരുന്നുകള്‍ വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: