തിരുവനന്തപുരം: പണിമുടക്കിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക അക്രമം അഴിച്ചുവിട്ടതിന് സിപിഎം മറുപടി പറയേണ്ടിവരുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷ്. പോലീസിന്റെ ഒത്താശയോടെ സിപിഎം ഗുണ്ടകള്‍ അഴിഞ്ഞാടി. ഡിസിപി വിക്രമിന്റെ നേതൃത്വത്തില്‍ പോലീസ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു.
പട്ടികജാതിക്കാരിയും ബിജെപി വലിയശാല കൗണ്‍സിലറുമായ ലക്ഷ്മിയുടെ ഓഫീസ് തല്ലിത്തകര്ത്തുകൊണ്ടായിരുന്നു അക്രമങ്ങളുടെ തുടക്കം. കണ്ണേറ്റുമുക്ക്, ജഗതി, വലിയശാല, തൈക്കാട് എന്നിവിടങ്ങളിടെ ബിജെപിയുടെ കൊടിമരങ്ങള്‍ സിപിഎം ഏര്യാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അറുത്തുമാറ്റി. ആര്‍എസ്എസ് പ്രവര്‍ത്തകരായ സന്തോഷ്, വിനോദ് എന്നിവരുടെ വീടുകള്‍ക്ക് നേരെ അക്രമണം ഉണ്ടായി. സന്തോഷിന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു.
അക്രമങ്ങള്‍ ഡിസിപി വിക്രമിന്റെ നേതൃത്വത്തിലുള്ള പോലീസ് സാന്നിധ്യത്തിലായിരുന്നു അരങ്ങേറിയത്. അക്രമം തടയാനോ പ്രതികളെ അറസ്റ്റു ചെയ്യാനോ പോലീസ് കൂട്ടാക്കിയില്ല. വിവരമറിഞ്ഞെത്തിയ ബിജെപി പ്രവര്‍ത്തകരെ അകാരണമായി അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് ഒത്താശയോടെ ബിജെപിയുടെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കാനുള്ള സിപിഎം ശ്രമം നടക്കില്ലെന്നും സുരേഷ് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: