ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിന്റെ വാഹനവ്യൂഹം നൂറ്റമ്പതോളം സ്ത്രീകള്‍ തടഞ്ഞു. അമേത്തിയിലാണ് വേതനവര്‍ദ്ധന ആവശ്യപ്പെട്ട് അംഗനവാടി ജീവനക്കാര്‍ രാഹുലിനെ തടഞ്ഞത്. വാഹനം വളഞ്ഞ് അവര്‍ മുദ്രാവാക്യം വിളിച്ചു.രാഹുല്‍ ഇവിടുത്തെ എംപിയാണ്. രാഹുല്‍ കാറില്‍ നിന്നിറങ്ങിയെങ്കിലും മാധ്യമങ്ങളെ കണ്ടപ്പോള്‍ പിന്‍വാങ്ങി. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി. ഇവര്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. ഇന്നലെ നടന്ന പണിമുടക്കുമായി പ്രതിഷേധത്തിന് ബന്ധമില്ല.
രാഹുലിനെതിരെ പ്രതിഷേധവുമായി ഗ്രാമീണരും രംഗത്തെത്തിയിട്ടുണ്ട്. വിഐപിയായ തങ്ങളുടെ എംപിയെ കാണാനും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും സാധിക്കുന്നില്ലെന്ന് ഗ്രാമീണര്‍ പരാതിപ്പെട്ടു. അമേത്തിയിലെ മൂന്ന് ദിവസത്തെ രാഹുലിന്റെ സന്ദര്‍ശനം ഇന്നലെ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: