തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ പട്ടത്ത് വിഎസ്എസ്സി ബസ്സുകള്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. പണിമുടക്ക് ലംഘിച്ച് ബസ്സ് സര്‍വ്വീസ് നട
ത്തിയാല് ബസ്സ് അടിച്ചു തകര്‍ക്കുമെന്നും കത്തിക്കുമെന്നും തടയലിന് നേതൃത്വം കൊടുത്ത മുന്‍ എംഎല്‍എ വി.ശിവന്‍കുട്ടി ഭീഷണി മുഴക്കി.
ഇന്നലെ രാവിലെ ആറുമണിയോടെ പട്ടം മരപ്പാലത്തുളള വി എസ്എസ്സിയുടെ ഗ്യാരേജില്‍ നിന്ന് ബസ്സ് പുറത്തിറക്കവെയാണ് സംഭവം. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ അഞ്ഞൂറോളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി ബസ്സ് തടയുകയായിരുന്നു. ഇതിനിടയില്‍ വിഎസ്എസ്സി ജീവനക്കാരെ കയ്യേറ്റം ചെയ്യാനുളള ശ്രമവും പണിമുടക്കനുകൂലികള്‍ നടത്തി. ബസ്സ് ഗ്യാരേജില്‍ നിന്ന് പുറത്തിറക്കിയാല്‍ അടിച്ചു തകര്‍ക്കുമെന്നും കത്തിക്കുമെന്നും ശിവന്‍കുട്ടിയുള്‍പ്പെടെയുളള പണിമുടക്കനുകൂലികള്‍ ഭീഷണിയും മുഴക്കി. സ്ഥലത്തെത്തിയ പോലീസാകട്ടെ സമരക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ ഒത്താശ ചെയ്യുന്ന മട്ടില്‍ നിഷ്ക്രിയരായി നോക്കിനില്ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ആരുടെ പേരിലും കേസ് എടുത്തിട്ടില്ല. സമരങ്ങളില്‍ സാധാരണയായി എടുക്കാറുളള കേസ് മാത്രമേ ഇക്കാര്യത്തിലും പോലീസ് എടുത്തിട്ടുളളൂ. വിഎസ്എസ്സി കണ്ട്രോളര് ബിജു ജേക്കബ് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ബസ്സ് പുറത്തിറക്കാന്‍ ശിവന്‍കുട്ടിയടക്കമുളളവര്‍ അനുവദിച്ചില്ല. തുടര്‍ന്ന് വിഎസ്എസ്സി ഡയറക്ടര്‍ കെ. ശിവന് ഇടപെട്ട് ബസ്സ് പുറത്തിറക്കണ്ടെന്ന് നിര്‍ദ്ദേശം നല്കി. അങ്ങനെ 12 മണിയോടെ പ്രതിഷേധക്കാര്‍ പിന്മാറുകയായിരുന്നു.
സാധാരണ പണിമുടക്ക് ദിവസങ്ങ
ളില്‍ മരപ്പാലത്തുളള ഗ്യാരേജില്‍ നിന്ന് കുറവന്‍കോണം മുട്ടട വഴി കോണ്‍വോയ് അടിസ്ഥാനത്തിലാണ് വിഎസ്എസ്സി ബസ്സുകള്‍ സര്‍വീസ് നടത്തുന്നത്. ഈ വിവരം മനസ്സിലാക്കിയ സിപിഎമ്മുകാര്‍ പണിമുടക്കിന് തലേദിവസം തന്നെ ഗ്യാരേജിന് സമീപം ഷെഡ് കെട്ടി തമ്പടിച്ചു. പ്രദേശത്തുളളവര്‍ക്ക് പുറമെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് ആള്‍ക്കാരെ ഇവിടേക്ക് എത്തിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായതുകൊണ്ട് കരുതിക്കൂട്ടിയുളള ആക്രമണമായിരുന്നു സിപിഎമ്മിന്റെത്. വിഎസ്എസ്സിയുടെ നെടുമങ്ങാട് വലിയമല, വെള്ളൈക്കടവ്, തുമ്പ എന്നിവിടങ്ങളിലേക്ക് മുപ്പതോളം ബസ്സുകളാണ് ഇവിടെ നിന്ന് സര്‍വീസ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ എത്തേണ്ട ജീവനക്കാര്‍ ജോലിക്ക് കയറിയതായിട്ടാണ് പറയുന്നത്. 80 ശതമാനത്തോളം ജീവനക്കാര്‍ വിഎസ്എസ്സിയില് ജോലിക്ക് പ്രവേശിച്ചു.
പണിമുടക്ക് ദിവസങ്ങളില്‍ സുരക്ഷ നല്‍കേണ്ട സര്‍ക്കാര്‍ തന്നെ വിഎസ്എസ്സിയുടെ ബസ്സ് തടയുന്നതിന് കൂട്ടുനിന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനമായി മാറിയിരിക്കുകയാണ്. രാജ്യസുരക്ഷ കൈകാര്യം ചെയ്യുന്ന വിഎസ്എസ്സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരുവിധ തടസ്സവും ഉണ്ടാകാന്‍ പാടില്ലെന്നതാണ് വ്യവസ്ഥ. അതത് സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യം ബോധ്യവുമാണ്. എന്നാല്‍ ഈ വ്യവസ്ഥകളെ സിപിഎം അട്ടിമറിച്ചിരിക്കുന്നു. അടുത്തിടെ വിക്ഷേപണം ചെയ്യേണ്ട ജിഎസ്എല്‍വിയുടെ പൂര്‍ത്തീകരണ തിരക്കിലാണ് വിഎസ്എസ്സി ജീവനക്കാര്‍. ഈ സാഹചര്യത്തില്‍ സിപിഎം കാണിച്ച നടപടി രാജ്യസുരക്ഷയ്ക്കെതിരെയുളള വെല്ലുവിളിയായിരിക്കുകയാണ്. സംഭവത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ വിഎസ്എസ്സി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: