തിരുവനന്തപുരം: അസംഘടിത മേഖലയിലെ തൊഴിലാളികളെ വഞ്ചിച്ചുകൊണ്ട് പൊതുപണിമുടക്കില്‍ പങ്കെടുത്ത ഒരു വിഭാഗം സര്‍വ്വീസ് സംഘടനകള്‍ തൊഴിലാളികളോട് മാപ്പു പറയണമെന്ന് സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു. അന്നന്നുള്ള ശമ്പളം കൊണ്ട് ഉപജീവനം നടത്തുന്ന സാധാരണക്കാരായ തൊഴിലാളികള്‍ പണിമുടക്കിയതിലൂടെ അവരുടെ ഒരു ദിവസത്തെ ശമ്പളം നഷ്ടപ്പെടുത്തിയെങ്കിലും സമരം ചെയ്ത ജീവനക്കാര്‍ക്ക് വേതനത്തില്‍ യാതൊരു നഷ്ടവും വന്നിട്ടില്ല. തൊഴിലാളികളോട് ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍ സര്‍വ്വീസ് സംഘടനകള്‍ പണിമുടക്കുദിവസത്തെ ശമ്പളം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും കേരളാ സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ടി.ഐ. അജയകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: