തിരുവനന്തപുരം: പട്ടികളെ കൊല്ലുന്നത് സംബന്ധിച്ച് കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ എഴുതിയ ലേഖനവും വിവാദത്തില്‍. പ്രമുഖ പത്രത്തിലെഴുതിയ ലേഖനത്തില്‍ പട്ടികളെ കൊല്ലരുതെന്നു വാദിക്കുന്നതിനു പിന്നില്‍ വാക്സിന് മാഫിയ ആണെന്ന് ബിജു ആരോപിച്ചിരുന്നു. മാഫിയ ആണെങ്കില്‍ അത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തി നടപടി സ്വീകരിപ്പിക്കേണ്ടതിനു പകരം ലേഖനം എഴുതിയത് ശരിയല്ല എന്ന നിലപാടിലാണ് കൃഷി, മൃഗസംരക്ഷണ മന്ത്രിമാര്‍. മുഖ്യമന്ത്രിയുടെ മുന്നിലും വിഷയം എത്തിയിട്ടുണ്ട്.
ബിജു ഐഎഎസ് നേടിയത് ചട്ടവിരുദ്ധമായിട്ടാണ് എന്ന തെളിവുകള്‍ പുറത്തു വന്നിരുന്നു. സര്‍ക്കാര്‍ വിശദാംശങ്ങള്‍ പരിശോധിച്ചുവരുകയാണ്. അതിനിടയിലാണ് സര്‍ക്കരിനു തന്നെ വ്യക്തമായ നിലപാടെടുക്കാന്‍ സാധിക്കാത്ത വിഷയത്തില്‍ ലേഖനം എഴുതിയത്. മനുഷ്യന് ഭീഷണിയായ മൃഗങ്ങളെ കൊല്ലാന്‍ നിയമമുണ്ടെന്നും ഇതിനായി നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരമുണ്ടെന്നുമാണ് ബിജു പറയുന്നത്. തെരുവ് നായ് ശല്യം ഏറെയുള്ള തിരുവനന്തപുരത്ത് കളക്ടറായി രണ്ടു വര്‍ഷത്തിലധികം ഇരുന്നിട്ടും നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല.
ഈ വിഷയത്തില്‍ കേരളത്തിന്റെ നിലപാട് കോടതികളെ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ല എന്നും ലേഖനത്തില്‍ പറയുന്നു. എതിര് ഭാഗത്ത് ഹാജരാകുന്നത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫീസ് വാങ്ങുന്ന അഭിഭാഷകനായതിനാലെന്നാണ് ബിജുവിന്റെ കണ്ടെത്തല്‍.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുന്‍ അമിക്കസ്ക്യൂറിയും പ്രമുഖ അഭിഭാഷകനുമായ ഗോപാല്‍ സുബ്രഹ്മണ്യത്തെയാണ്, ബിജു ലക്ഷ്യംവെച്ചത്. സുപ്രീംകോടതിയില്‍ പ്രമുഖ മരുന്നു കമ്പനികള്‍ക്കായി ഹാജരാകുന്നത് അദ്ദേഹമാണ്. പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട യോഗത്തില്‍ ബിജുവിനെ ഗോപാല്‍ സുബ്രഹ്മണ്യം പരസ്യമായി വിമര്‍ശിച്ചിരുന്നു. അതിനുള്ള പ്രതികാരം കൂടിയാണ് ലേഖനത്തിലെ ഒളിയമ്പ്.
കഴിഞ്ഞമാസം പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി യോഗത്തില്‍ ബിജു പങ്കെടുത്തതും നിയമവിരുദ്ധമാണ്. ജില്ലാ കളക്ടര്‍ എന്ന നിലയിലാണ് ബിജു കമ്മറ്റി അംഗമായത്. കളക്ടര്‍ സ്ഥാനം പോയിട്ടും ബിജു യോഗത്തിനെത്തി. ക്ഷേത്രത്തിനുള്ളില്‍ ഉപയോഗിക്കാന്‍ വയര്‍ലെസ് വാങ്ങിയതുള്‍പ്പെടെ വിവാദമായ പല വിഷയങ്ങളും ചര്‍ച്ച ചെയ്ത യോഗമായിരുന്നു, അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: