കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിന്റെയും മക്കളുടെയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പടെ വിവിധ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.
നേരത്തെ തന്നെ അനധികൃത സ്വത്ത് കേസ് അടക്കമുള്ളവയില്‍ വിജിലന്‍സ് പ്രഥമിക അന്വേഷണം നടത്തി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. ബാബുവിന്റെ തൃപ്പൂണിത്തറയിലെ വീട്ടിന് ഇദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളുടെ വീടുകള്‍ എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്.
രാവിലെ ആറു മണിയോടെയാണ് വിജിലൻസ് സംഘം ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വസതിയിലും അദ്ദേഹത്തിന്റെ സന്തതസഹചാരികളായ രണ്ട് പേരുടെ കുമ്പളത്തെയും പനങ്ങാട്ടെയും വീടുകളിൽ റെയ്ഡിനെത്തിയത്. ഇതോടൊപ്പം ബാബുവിന്റെ രണ്ട് പെൺമക്കളെ വിവാഹം കഴിച്ചവരുടെ പാലാരിവട്ടത്തേയും തൊടുപുഴയിലേയും വീടുകളിലും റെയ്ഡ് നടന്നു.
വിജിലൻസിന്റെ അഞ്ച് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പുലർച്ചെ മുതൽ തുടങ്ങിയ റെയ്ഡിൽ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: