പുനലൂര്‍: ലൗ ജിഹാദിലൂടെ മതംമാറ്റപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഹിന്ദുപെണ്‍കുട്ടി ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍. പെണ്‍കുട്ടിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി നാട്ടുകാരും വിവിധ ഹിന്ദുസംഘടനകളും രംഗത്തെത്തി.
ആവണീശ്വരം സ്റ്റാര്‍ ആഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ പളളിക്കുന്നില്‍ മുരളീ മന്ദിരത്തില്‍ പ്രേംരാജ്-ഉഷാരാജ് ദമ്പതികളുടെ മകള്‍ ഹിലു പി.രാജി(17)നെയാണ് എട്ടിന് രാത്രി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ നിരവധി പാടുകളും മുറിവുകളുമുണ്ട്. വിശ്വകര്‍മ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ കുന്നിക്കോട് കാവല്‍പ്പുര ഏറത്തഴികത്ത് നസീറിന്റെ മകന് ഷെമീര്‍ പ്രണയം നടിച്ച് മതംമാറ്റി വിവാഹം കഴിക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. പിന്നീട് അവര്‍ തിരുവനന്തപുരത്തെ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. ഷെമീറിനെ ചോദ്യം ചെയ്യാനായി കുന്നിക്കോട് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും രാത്രി വൈകിയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ കുന്നിക്കോട്, നിലമ്പൂര്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതിയുണ്ടായിട്ടും നടപടികളുണ്ടായില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. മരണപ്പെടുമ്പോഴും പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
തലവൂരിലെ ബന്ധുവീട്ടില്‍ നിന്ന് പഠിക്കുന്ന സമയത്താണ് സ്ഥലത്തെ ഡ്രൈവറായ ഷെമീറിന്റെ വലയില്‍ പെണ്‍കുട്ടി വീഴുന്നത്. 2010-2011 കാലയളവില്‍ തലവൂര്‍ ഡിവിഎച്ച്എസില് എസ്എസ്എല്‍സിക്ക് പഠിച്ചിരുന്ന കുട്ടിയെ ഷെമീര്‍ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ അറിയാതെ തട്ടിക്കൊണ്ടു വന്ന ശേഷം കൊല്ലം ജില്ലയിലെ തീവ്ര ഇസ്ലാമികസംഘടനകള്ക്ക് സ്വാധീനമുള്ള കടയ്ക്കല്‍, മഞ്ഞപ്ര, മടത്തറ തുടങ്ങിയ ഇടങ്ങളില്‍ ഒരു മാസത്തിലധികം ഒളിപ്പിച്ചു താമസിപ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പൊന്നാനിയിലേക്ക് കൊണ്ടുപോയി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത് ഹുസ്ന ഫാത്തിമ എന്ന് പേരും മാറ്റി.
ലൗ ജിഹാദിന്റെ പേരില്‍ നടന്ന അതിക്രമത്തിനെതിരെ കുന്നിക്കോട് പോലീസ് നടപടി സ്വീകരിച്ചില്ല. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പോലീസ് പരിഗണിച്ചില്ലെന്നും ആരോപണമുണ്ട്. കുന്നിക്കോട് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനൊപ്പം വിട്ടയക്കുകയായിരുന്നു. കുന്നിക്കോട്ടുള്ള ഒരു കടയില്‍ തുച്ഛമായ വരുമാനത്തിന് പെണ്‍കുട്ടിയെ പിന്നീട് ജോലിക്ക് നിര്‍ത്തി. ഉയര്‍ന്ന സാമ്പത്തിക ലാഭത്തിന് വേണ്ടി ഷെമീറും ബന്ധുക്കളും ചേര്‍ന്ന് മറ്റൊരു വിവാഹത്തിനായി പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയും ചെയ്തതായി ആരോപണമുണ്ട്. എന്നാല്‍ പെണ്‍കുട്ടി ഇതിനു വഴങ്ങാതിരുന്നപ്പോള്‍ അവളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഹിന്ദുഐക്യവേദി നേതാക്കള്‍ ആരോപിച്ചു.
പെണ്‍കുട്ടിയെ ഷെമീറും ബന്ധുക്കളും നിരന്തരം പീഡിപ്പിച്ചിരുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബാലവിവാഹം നിരോധിച്ചിട്ടുള്ള രാജ്യത്ത് നിയമപരമല്ലാത്ത വിവാഹത്തിന് വ്യാജരേഖകള്‍ ചമച്ച് കൂട്ടു നിന്ന നിയമപാലകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി തെക്കടം സുദര്ശനന്, സംഘടനാ സെക്രട്ടറി പുത്തൂര്‍ തുളസി എന്നിവര്‍ ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ദുരൂഹമരണത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എസ്.പി, ഡിവൈഎസ്പി എന്നിവര്‍ക്ക് ഹിന്ദുഐക്യവേദി പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: