മനില: തെക്കന്‍ ഫിലിപ്പീന്‍സിലെ ദാവോ നഗരത്തിലുണ്ടായ സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെട്ടു. 71 പേര്‍ക്ക് പരിക്കേറ്റു.ദാവോയിലെ പ്രധാന ഹോട്ടലുകളില്‍ ഒന്നിലാണ് സ്ഫോടനമുണ്ടായത്. ഈ സമയത്ത് വിനോസഞ്ചാരികളും വ്യവസായികളും അടക്കം നിരവധി ആളുകള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നതാണ് അപകടത്തില്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടാന്‍ കാരണമായത്. എന്നാല്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഫിലിപ്പീന്‍സ് പ്രസിഡന്റ് റൊഡ്രീഗോ ദത്തേര്തയുടെ ജന്മനാടായ ദാവോ സിറ്റിയിലാണ് സ്ഫോടനമുണ്ടായത്. സംഭവസമയത്ത് പ്രസിഡന്റ് സ്ഥലത്തുണ്ടായിരുന്നെങ്കിലും അദ്ദേഹം സുരക്ഷിതനാണെന്നും സംഭവം അന്വേഷിച്ച് വരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് മേധാവി പറഞ്ഞു.
സ്ഫോടനസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഫോടനം നടന്ന സ്ഥലത്തെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇസ്ലാമിക തീവ്രവാദികളും കമ്മ്യൂണിസ്റ്റ് വിമതരും നിരന്തരം ദാവോ നഗരത്തില്‍ അക്രമങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ഇന്നുണ്ടായ അക്രമത്തിന് പിന്നാല് ആരാണെന്ന് അധികാരികള്‍ വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 12 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: