കൊട്ടാരക്കര: ആര്‍എസ്എസ് പ്രചാരകരെ കള്ളകേസില്‍ കുടുക്കി ജയിലില്‍ അടക്കാന്‍ സിപിഎം തന്ത്രങ്ങള്‍ മെനയുന്നതായി ബിജെപി ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എം.എസ.്ശ്യാംകുമാര് പറഞ്ഞു. കൊട്ടാരക്കരയില്‍ ബിജെപി ബൂത്ത്തല നേതാക്കളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎം അധികാരത്തിലേറി നൂറാം ദിവസത്തിന്റെ ആകെ നേട്ടം ജീവനക്കാരെ തലങ്ങുംവിലങ്ങും മാറ്റി അവരുടെ ആത്മവിശ്വാസം നശിപ്പിച്ചതും കൊലപാതക രാഷ്ട്രീയവുമാണ്. സംസ്കാരത്തിന്റെ പ്രതീകങ്ങളായ നിലവിളക്കിനെയും യോഗയെയും മാത്രമല്ല ഓണത്തെപോലും വിവാദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സമൂഹത്തില്‍ നന്മയുടെ സന്ദേശം പകര്‍ന്ന് നല്കുന്ന ഓണപ്പൂക്കളത്തിനു പകരം ചോരപ്പൂക്കളം തീര്‍ക്കാനാണ് പാര്‍ട്ടി സെക്രട്ടറി തന്നെ അണികളോട് ആഹ്വാനം ചെയ്യുന്നത്. അടിയന്തരാവസ്ഥയെപോലും എതിര്‍ത്ത് തോല്പിച്ച ആര്‍എസ്എസിനെ തകര്‍ക്കാമെന്നു കരുതുന്ന പിണറായിയും കോടിയേരിയും വിഡ്ഢികളുടെ ലോകത്തിലാണ് ജീവിക്കുന്നത്. മോദിസര്‍ക്കാരിന്റെ പദ്ധതികള്‍ പേരുമാറ്റി നടപ്പാക്കി കൈയ്യടി നേടാനാണ് പിണറായി ശ്രമിക്കുന്നത്.
പാവപ്പെട്ട അഞ്ചുകോടി കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കാനുള്ള പദ്ധതി ഇതിന് ഉദാഹരണമാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനപ്രിയ പദ്ധതിയായ ജന്‍ധന്‍ യോജനയെ തകര്‍ക്കാന്‍ ഇടത് ആഭിമുഖ്യമുള്ള ബാങ്ക് ജീവനക്കാര്‍ നീക്കം നടത്തുന്നു. ഇവര്‍ക്കെതിരെ ഉപരോധം ഉള്‍പ്പെടെ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് കരീപ്ര വിജയകുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.പി.അരുള്‍, നേതാക്കളായ ആയൂര്‍ മുരളി, മാലയില്‍ അനില്‍, അമ്പലക്കര രമേശ്, പുലമണ്‍ ശ്രീരാജ്, പ്രകാശ് വിലങ്ങറ, ശ്രീനിവാസന്, ശാലു കുളക്കട, പ്രസന്ന അനില്‍, ഫിലിപ്പ് ജെ.പണിക്കര്‍, ചാലുക്കോണം അജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: