ന്യൂദല്‍ഹി: കശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ കേരളം, ആന്ധ്രയില്‍ കശുമാവ് നടും. 700 കോടി രൂപയുടെ പുതിയ പദ്ധതിക്ക് ഇരു സംസ്ഥാനങ്ങളും ധാരണയായി. കേരളത്തിലെ കശുവണ്ടി ഫാക്ടറികള്‍ നേരിടുന്ന തോട്ടണ്ടി ലഭ്യതക്കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം.
മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ആന്ധ്ര കൃഷി മന്ത്രി പ്രതിപതി പുല്ല റാവുവുമായി നടത്തിയ ചര്‍ച്ചയില്‍ പദ്ധതി സംബന്ധിച്ച് ധാരണയായി. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ സാന്നിധ്യത്തില്‍ വൈകാതെ കരാര്‍ ഒപ്പുവെക്കും. ആന്ധ്രയിലെ ശ്രീകാകുളം, വിജയനഗരം എന്നിവിടങ്ങളിലെ 50000 ഹെക്ടർ സ്ഥലം 99 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് പദ്ധതി നടപ്പാക്കുക. 700 കോടി രൂപയുടെ പദ്ധതിച്ചെലവിൽ 200 കോടി രൂപ ആദ്യഘട്ടത്തിൽ ഹോർട്ടികോർപ്പ് വഴി നൽകും.
തോട്ടണ്ടി ഇല്ലാത്തതിനാല്‍ കേരളത്തില്‍ ഫാക്ടറികള്‍ അടച്ചിട്ടിരിക്കുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നടക്കം തോട്ടണ്ടി ഇറക്കുമതി ചെയ്താണ് ഫാക്ടറികള്‍ ഭാഗികമായി പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിന് പരിഹാരമായാണ് ഇതരസംസ്ഥാനങ്ങളില്‍ കശുമാവിന് കൃഷി നടത്താനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയത്.
ആന്ധ്രയുമായുള്ള കരാറിനുശേഷം ഒഡിഷയില്‍ കശുമാവ് കൃഷി നടത്താനുള്ള സാധ്യതയും കേരളം പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: