തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് എക്സൈസ് മുന്‍ മന്ത്രി കെ.ബാബുവിനെതിരെ പ്രഥമദൃഷ്യാ തെളിവുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. കൃത്യവും സത്യസന്ധവുമായാണ് അന്വേഷണം നടക്കുന്നത്. നമ്മുടെ സംസ്ഥാനത്തെ സുന്ദരമാക്കുക എല്ലാവരുടെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ബാബുവിനെതിരെയുള്ള അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണം തള്ളിയ വിജിലന്‍സ് ഡയറക്ടര്‍ വിജിലന്‍സ് ചെയ്യുന്നത് വിജിലന്‍സിന്റെ ജോലിയാണെന്ന് പറഞ്ഞു. വിജിലന്‍സ് നടപ്പാക്കുന്നത് സര്‍ക്കാര്‍ നയമാണ്. അഴിമതി അവസാനിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയം അതിനനുസരിച്ചാണ് വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത്.
കൃത്യവും സത്യസന്ധവുമായാണ് അന്വേഷണം നടക്കുന്നത്. നമ്മുടെ സംസ്ഥാനത്തെ സുന്ദരമാക്കുക എല്ലാവരുടെയും ലക്ഷ്യമാണ്. അതിന് കൂട്ടായി പ്രവര്‍ത്തിക്കാം. അഴിമതി രഹിത കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം. ലളിതകുമാരി കേസില്‍ സുപ്രീം കോടതി 2014ല്‍ നടത്തിയ ഉത്തരവ് പ്രകാരം ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടാല്‍ മാത്രമേ വിജിലന്‍സിന് കേസെടുക്കാന്‍ കഴിയൂ.
ആ നടപടി മാത്രമേ വിജിലന്‍സ് സ്വീകരിച്ചിട്ടുള്ളുവെന്നും ജേക്കബ് തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: