ആലപ്പുഴ: സര്‍ക്കാരിന്റെ ഇ-സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള ഡിജിറ്റല്‍ ഇന്ത്യാ പ്രചാരണ വാഹനം ജില്ലയിലെ തെക്കന്‍ മേഖലയിലെ പര്യടനം പൂര്‍ത്തിയാക്കി. ഇന്നു മുതല്‍ ജില്ലയിലെ വടക്കന്‍ മേഖലയിലാണ് പര്യടനം. സര്‍ക്കാരിന്റെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കു പരിചയപ്പെടുത്തുന്ന പരിപാടിക്ക് വന്‍ ജനപങ്കാളിത്തമുണ്ട്. ഇന്നലെ തകഴി, അമ്പലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ഇന്ന് പറവൂര്‍, പാതിരപ്പള്ളി, മണ്ണഞ്ചേരി എന്നിവിടങ്ങളിലും നാളെ മാരാരിക്കുളം, കഞ്ഞിക്കുഴി എന്നിവിടങ്ങളിലും എത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചേര്‍ത്തല താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ പ്രചാരണം നടത്തും. ജില്ലയിലെ പര്യടനം 10ന് തണ്ണീര്‍മുക്കത്തു സമാപിക്കും.
ഡിജിറ്റല്‍ ലോക്കര്‍, വിവിധ വകുപ്പുകളിലൂടെയുള്ള ഇ-സേവനം സംബന്ധിച്ച വിവരണം എന്നിവ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. പാല്, മോട്ടോര്‍ വാഹന വകുപ്പ്, രജിസ്ട്രേഷന് വകുപ്പ്, ബിഎസ്എന്‍എല്‍ തുടങ്ങി വിവിധ വകുപ്പുകളുടെ ഇ- സേവനങ്ങള്‍ സംബന്ധിച്ച സ്ലൈഡുകളും പ്രദര്‍ശിപ്പിക്കും. വീഡിയോ പ്രദര്‍ശനം, ബ്രോഷര്‍ വിതരണം, പോസ്റ്റര്‍ പ്രചാരണം, 15 മിനുട്ടുള്ള സ്കിറ്റ്, തത്സമയ പ്രശ്നോത്തരി തുടങ്ങിയ പരിപാടികളും അവതരിപ്പിച്ചു. ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമായ ജനന രജിസ്ട്രേഷന്, മരണ രജിസ്ട്രേഷന്, ഭൂമിയുടെ പ്രമാണം, പരീക്ഷാഫലങ്ങള്‍, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, പാസ്പോര്‍ട്ട്, വാട്ടര്‍ ബില്ല് അടയ്ക്കല്‍, ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കല്‍, ടെലിഫോണ്‍ ബില്ല് അടയ്ക്കല്‍, റെയില്‍വേ ടിക്കറ്റ് വിവിധ സാമ്പത്തിക സേവനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വാഹനത്തില്‍ നിന്ന് അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: