ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ വിഘടനവാദികള്‍ക്ക് ഇനി പ്രത്യേക പരിഗണ നല്‍കേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചു. അവര്‍ക്ക് നല്‍കിയിരുന്ന പ്രത്യേക സൗകര്യങ്ങള്‍ പിന്‍വലിക്കും. സുരക്ഷ, യാത്രാ, ചികില്‍സാ സേവനങ്ങളും സെയ്ദ് അലിഷാ ഗിലാനിയടക്കമുള്ളവരുടെ പാസ്പോര്‍ട്ടും പിന്‍വലിക്കും.
വിദേശത്ത് പോകാന്‍ ഇവര്‍ക്ക് തുണയാകുന്നത് ഭാരത പാസ്പോര്‍ട്ടാണ്. അവിടെ ചെന്ന് ഇവര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതും. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹൂരിയത്ത് നേതാവ് ഗിലാനിയുടെ പാസ്പോര്ട്ടില് ഭാരതീയനെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാസ്പോര്‍ട്ട് അപേക്ഷ പൂരിപ്പിച്ച ശേഷം താന്‍ മനസില്‍ പാക്കിസ്ഥാനിയാണെന്നാണ് ഇയാള്‍ പറഞ്ഞത്.
താഴ്വരയില് അടുത്തിടെ ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയുടെ വധത്തെത്തുടര്‍ന്നുണ്ടായ കലാപം ആളിക്കത്തിച്ചത് ഇത്തരം വിഘടനവാദികളാണ്. ഇവരുടെ വിദേശ സന്ദര്‍ശനം നിയന്ത്രിക്കാനാണ് കേന്ദ്രതീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: