കാഞ്ഞങ്ങാട്ട്: വിജിലന്‍സ് ജഡ്ജിയെ പാക്കിസ്ഥാന് ഏജന്റെന്ന് ആരോപിച്ച് രാജിവയ്പ്പിക്കാന്‍ ശ്രമിച്ച ചീഫ് വിപ്പ് തന്നെയാണ് ശെല്‍വരാജിന്റെ പിന്നിലെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ രക്ഷിക്കണമെന്നു പറഞ്ഞുനടക്കുന്ന ചില കോണ്‍ട്രാക്ടര്‍മാര്‍ ശെല്‍വരാജിന്റെ കീശയില്‍ പണം വച്ചുകൊടുത്തെന്നും അദ്ദേഹം ആരോപിച്ചു.
കാഞ്ഞങ്ങാട്ട് വി.എസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിഭാഷകവൃത്തിയില്‍ അമ്പതുവര്‍ഷം പിന്നിടുന്ന അഡ്വ. കെ പുരുഷോത്തമനെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് വി.എസ് കാഞ്ഞങ്ങാട്ട് എത്തിയത്. സെല്‍വരാജിന്റെ രാജി പിറവം ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല. പിറവത്ത് എല്‍.ഡി.എഫ് വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും വി.എസ് പറഞ്ഞു.
പ്രായത്തിന്റെ ആധിക്യം കൊണ്ടു വി.എസിന്റെ ബുദ്ധി മരവിച്ചിരിക്കുകയാണെന്നു പി.സി ജോര്‍ജ് പ്രതികരിച്ചു. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുമ്പോള്‍ നിരവധി സി.പി.എമ്മുകാര്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തുവരും. അതിന്റെ അവസാന കണ്ണിയായിരിക്കും വി.എസെന്നും ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: