തകഴി: അമ്മ കുഴിച്ചുമൂടിയ നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്തു. തകഴി പഞ്ചായത്ത് പടഹാരം ചീമാന്തറയില് സജിത (21) പ്രസവിച്ച ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് സജിതയുടെ അമ്മ സിന്ധുവുമായി എത്തി പോലീസ് പുറത്തെടുത്തത്. വീടിനു കിഴക്കുഭാഗത്ത് ബാത്ത്റൂമിന്റെ പിറകില്‍ ചണച്ചാക്കില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കുഴിച്ചുമൂടിയ കുഴിയില്‍ പ്ലാസ്റ്റിക് ബക്കറ്റ് കമഴ്ത്തി അതിനു മുകളില്‍ മണ്ണിട്ട നിലയിലായിരുന്നു.
ഡിവൈഎഫ്ഐ പ്രവര്‍ത്തക കൂടിയായ സജിത കഴിഞ്ഞ ദിവസം അമിതരക്തസ്രാവത്തെതുടര്ന്നാണ് തകഴിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയായതിനാല്‍ ഇവിടെ നിന്നും ഡോക്ടര്‍മാര്‍ വണ്ടാനം മെഡക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് യുവതി പ്രസവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ കുട്ടി മരിച്ചുപോയെന്നും പിന്നീട് കുഴിച്ചുമൂടിയെന്നും ഡോക്ടര്‍മാരെ അറിയിച്ചു. ഇതെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
യുവതി ഒന്നര വര്‍ഷത്തിലേറെയായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു. അതിനിടെ യുവതിയുടെ കുടുംബം സിപിഎമ്മുകാരായതിനാല്‍ സംരക്ഷിക്കാന്‍ പ്രാദേശിക നേതാക്കളും രംഗത്തെത്തി. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി വിശദമായ റിപ്പോര്‍ട്ടു വന്നശേഷമെ കുഞ്ഞുമരിച്ചതെങ്ങനെയെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: