തൊടുപുഴ: പട്ടാപ്പകല്‍ ബ്ലേഡ് മാഫിയ ആക്രമണം. ഫിസാ സോഡക്കമ്പനി ഉടമ തൊടുപുഴ സ്വദേശിയായ ഷിയാസിനെയാണ് ഇടവെട്ടി സ്വദേശിയായ വ്യക്തി ആക്രമിക്കാന്‍ ശ്രമിച്ചത്.
കടയും, സോഡ വിതരണം നടത്തുന്ന വാഹനത്തിന്റെ ചില്ലും ഇയാള്‍ അടിച്ചു തകര്‍ത്തു. കടക്കുള്ളില്‍ അതിക്രമം നടത്തിയശേഷം ഷിയാസിനെ ഓടിച്ചിട്ടു കുത്താനും ഇയാള്‍ ശ്രമിച്ചതായും പരാതിയുണ്ട്. 45000 രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഷിയാസ് പറയുന്നത്. കടയ്ക്കുള്ളില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരന് ആക്രമത്തില്‍ പരിക്കേറ്റു. ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം നടന്നത്.
ഇടവെട്ടി സ്വദേശിയായ വ്യക്തിയുമായി ഷിയാസിനു സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. പല തവണയായി ഷിയാസ് പലിശയ്ക്ക് പണം വാങ്ങി സൃഹൃത്തിനു നല്‍കിയിരുന്നു. ഈ പണവും പലിശയും തിരിച്ചുനല്‍കി. വീണ്ടും അഞ്ച് ലക്ഷത്തോളം രൂപ വീണ്ടും ആവശ്യപ്പെട്ട് ഷിയാസിനെ നിരന്തരമായി ശല്യപ്പെടുത്തിയിരുന്നു. പണം നല്‍കാമെന്ന് പറഞ്ഞുവെങ്കിലും അപ്രതീക്ഷതമായാണ് വൈകുന്നേരം കടയ്ക്കുള്ളില്‍ അതിക്രമം നടന്നത്. സംഭവത്തില്‍ തൊടുപുഴ പോലീസ് സ്റ്റേഷനില്‍ ഷിയാസ് പരാതി നല്കി. സ്റ്റേഷനില്‍ പരാതി നല്കിയ ഉടന്‍ തന്നെ പാര്ട്ടിക്കാര് സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: