ന്യൂദല്‍ഹി: വിവാദ മദ്യവ്യവസായിയും മുന്‍ രാജ്യസഭാംഗവുമായ വിജയ് മല്ല്യയുടെ 6,630 കോടി രൂപയുടെ സ്വത്ത് കേന്ദ്രസര്‍ക്കാര്‍ കണ്ടുകെട്ടി. ഇയാളുടെ യുബിഎല്‍, യുഎസ്എല്‍ എന്നീ കമ്പനികളുടെ 3,500 കോടിയിലധികം മൂല്യമുള്ള ഓഹരികള്‍, ബംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റും മാളുകളും ഉള്‍പ്പെടെ 800 കോടിയുടെ വസ്തുക്കള്‍, മഹാരാഷ്ട്രയിലെ 200 കോടിയുടെ ഫാം ഹൗസ് എന്നിവ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റര കണ്ടുകെട്ടിയിട്ടുണ്ട്.
മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലടക്കം രാജ്യത്തെമ്പാടുമുള്ള സ്വത്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. വിവിധ പൊതുമേഖലാ ബാങ്കുകള്‍ക്ക് 9,000കോടി രൂപ വായ്പാ കുടിശിക വരുത്തിയ കേസിലാണിത്. 1,411 കോടി നേരത്തെ പിടിച്ചെടുത്തിയിരുന്നു. ഇതോടെ 8,041 കോടി രൂപയുടെ സ്വത്താണ് പിടിച്ചെടുത്തത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് നടപടി. അലിബാഗ് മാണ്ട്യയിലെ 25കോടിയുടെ ഫാം ഹൗസ്, ബംഗളൂരു കിങ്ഫിഷര്‍ ടവറിലെ 565 കോടിയുടെ ഫ്ളാറ്റുകള്‍, പത്തുകോടിയുടെ സ്ഥിരനിക്ഷേപം, 3635 കോടി വിലയുള്ള യുഎസ്എല്‍,യുബിഎല്‍, മക്ഡൊവല്‍ ഓഹരികള്‍ എന്നിവയും പിടിച്ചെടുത്തു.
വസ്തുവകകളുടെ മൂല്യം 4,232.84 കോടിയാണ്. മാര്‍ക്കറ്റ് മൂല്യം6,630 കോടിയും. നേരിട്ടും അല്ലാതെയുമുള്ള നിരവധി കമ്പനികളില്‍ ഓഹരികള്‍ വേറെയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: