കൊച്ചി: സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് നാന്ദിക്കുറിക്കുന്ന അത്തച്ചമയം ഘോഷയാത്ര തൃപ്പൂണിത്തുറയില്‍ ഇന്ന് രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. രാജനഗരിയായി തൃപ്പൂണിത്തുറ ആഘോഷലഹരിയില്‍ ആറാടും. കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയില്‍നിന്നും ഓണാഘോഷത്തിനായി തൃക്കാക്കര വാമന ക്ഷേത്രത്തിലേയ്ക്കുള്ള കൊച്ചി മഹാരാജാവിന്റെ പുറപ്പാടായിരുന്നു പഴയകാല അത്തച്ചമയം. രാജഭരണം അവസാനിച്ചതോടെ മുടങ്ങിപ്പോയ അച്ചത്തമയം വര്‍ഷങ്ങള്‍ക്കുശേഷം തൃപ്പൂണിത്തുറയിലെ പൗരാവലി ഏറ്റെടുത്ത് നടത്തി. അങ്ങനെയാണ് ജനകീയ അത്തച്ചമയാഘോഷത്തിന് തുടക്കം കുറിച്ചു.
അത്തച്ചമയ ഘോഷയാത്രയ്ക്ക് മുന്നോടിയായി ഇന്നലെ ഹില്‍പ്പാലസ് അങ്കണത്തില്‍വെച്ച് നഗരസഭ ചെയര്‍പേഴ്സണ്‍ ചന്ദ്രിക ദേവി അത്തപതാക ഏറ്റുവാങ്ങി. ഇന്ന് രാവിലെ 9മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് അത്താഘോഷം ഉദ്ഘാടനം ചെയ്യും. എം.സ്വരാജ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. രാവിലെ 10മുതല്‍ പൂക്കള മത്സരം നടക്കും. തുടര്‍ന്നാണ് ഘോഷയാത്ര. വൈകീട്ട് 5.30ന് കലാസന്ധ്യ ഉദ്ഘാടനം, 7ന് നാടന്‍ പാട്ടും ദൃശ്യാവിഷ്ക്കാരവും 5ന് വൈകീട്ട് 5.30ന് കരോക്കെ ഗാനങ്ങള്‍ ‘വസന്തഗീതങ്ങള്‍’, വൈകീട്ട് 6.30ന് കോമഡി ഷോ. 6ന് വൈകീട്ട് 6മണിക്ക് ഡാന്‍സ് ഇവന്റ്, 7മണിക്ക് പിബി ജംഗ്ഷന് മ്യൂസിക്കല്‍ പ്രോഗ്രാം. 7ന് വൈകീട്ട് 5ന് കലാസാഹിത്യ സാസംസ്ക്കാരിക വേദികളിലെ പ്രമുഖരെ ആദരിക്കും. 6.30ന് മാജിക് വേള്‍ഡ്, 7ന് വിഭിന്ന ശേഷിയുള്ള കുട്ടിളുടെ സ്പര്‍ശന്‍ മെലഡീസ്. 8ന് വൈകീട്ട് 5.30ന് നങ്ങ്യര്‍കൂത്ത്, 7ന് വില്ലടിച്ചാംപാട്ട്. 9ന് വൈകീട്ട് 6ന് ഇടയ്ക്ക നാദലയം, 7ന് നൃത്തസംഗീതനിശ. 10ന് വൈകീട്ട് 5.30ന് ചാക്യാര്‍കൂത്ത്, 6.30ന് മിഡില്‍ ഈസ് ഗോള്‍ഡ്. 11ന് വൈകീട്ട് 6.30ന് നാടകം ‘കണ്ണാടിക്കടവത്ത്’. 12ന് 5.30ന് തിരുവാതിരകളി, 7.30ന് കഥകളി എന്നീ പരിപാടികളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: