കൊച്ചി: ജില്ലയിലെ വിദ്യാലയങ്ങള്‍ക്കു മുന്നിലും സമീപങ്ങളിലുമായി അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ റോഡില്‍ മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിക്കണമെന്ന നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ ഇന്നലെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാസമിതി യോഗം തീരുമാനിച്ചു. സമിതി സെക്രട്ടറികൂടിയായ ആര്‍ടിഒ പി. എച്ച്. സാദിഖ് അലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ സുരേഷ്കുമാറും പങ്കെടുത്തു.
തങ്ങളുടെ സ്കൂളുകള്‍ക്കു മുന്നില്‍ റോഡില്‍ മുന്നറിയിപ്പു ബോര്‍ഡുകളും സീബ്രാലൈനുകളും ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാലയ അധികൃതരും കുട്ടികളും സമിതിക്ക് നിവേദനം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ ഭേദമില്ലാതെ എല്ലാ വിദ്യാലയങ്ങളുടെ മുന്നിലും റോഡില്‍ അറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇക്കാര്യത്തില്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനും ദേശീയപാതാ അധികൃതര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്കി. സ്കൂളിന് 50 മീറ്ററെങ്കിലും അകലെ ഇരുവശങ്ങളിലുമായി ബോര്‍ഡുകള്‍ സ്ഥാപിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: