കോഴിക്കോട്: ഉത്രാടം, തിരുവോണം നാളുകളില്‍ മുഴുവന്‍ ബീവറേജ് ഔട്ട്ലെറ്റുകളും അടച്ചുപൂട്ടി സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കാണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ്ബാബു വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തുറന്നിടാനാണ് നീക്കമെങ്കില്‍ ഔട്ട്ലെറ്റുകള് യുവമോര്‍ച്ച ഉപരോധിക്കും.
ഓണം മദ്യമുക്തമാക്കണമെന്നാവശ്യപ്പെട്ട് അത്തം മുതല്‍ തിരുവോണം പ്രക്ഷോഭം നടത്തും. ഓണത്തിന് മറ്റെല്ലാസ്ഥാപനങ്ങള്ക്കും അവധി കൊടുത്തിട്ടും ബീവറേജ്കോര്പ്പറേഷന് കീഴിലുള്ള തൊഴിലാളികള്ക്ക്സര്ക്കാര് അവധി നിഷേധിക്കുന്നത് ഓണം മദ്യത്തില്‍ മുക്കാനാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണപ്പൂക്കളം വിലക്കിയതും സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തരുതെന്നും പ്രാര്‍ത്ഥനാഗാനം ആലപിക്കരുതെന്നും നിര്‍ദ്ദേശിച്ചതും സര്‍ക്കാറിന്റെ ഹിന്ദുത്വവിരുദ്ധ നിലപാട് തുറന്നു കാണിച്ചിരിക്കുകയാണ്.
നിലവിളക്ക് കൊളുത്തുന്നതിനും പ്രാര്‍ത്ഥന ചൊല്ലുന്നതിനും വിലക്കേര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയും ഓണപ്പൂക്കളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ മുഖ്യന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ചും സപ്തംബര്‍ 5 മുതല്‍ 10 വരെ സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ യുവമോര്‍ച്ച നിലവിളക്ക് കത്തിച്ച് പൂക്കളം തീര്‍ക്കും. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്കൃഷ്ണനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: