കുറവിലങ്ങാട്: മേഖലയിലെ കഞ്ചാവ് ലഹരിമരുന്ന് മാഫിയ ഇന്ത്യയിലെ നിയമങ്ങളുടെ പരിധിയില്‍ നില്‍ക്കില്ലെന്ന പ്രഖ്യാപനത്തോടെ ഡി ക്യാപ്സ് എന്ന വാട്സ് ആപ്, ഫെയ്സ് ബുക്ക് വഴി പരസ്യമായി വധ‘ീഷണിയും, വെല്ലുവിളി ഉയര്‍ത്തി രംഗത്ത് വന്നതിന് എതിരെ ഉഴവൂര്‍, വെളിയന്നൂര്‍, മരങ്ങാട്ടുപള്ളി, രാമപുരം ഗ്രാമപഞ്ചായത്ത് മേഖലയിലെ സര്‍വ്വകക്ഷി നേതാക്കള്‍ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നു. കുറവിലങ്ങാട്, ഉഴവൂര്‍, പുതുവേലി, വെളിയന്നൂര്‍, ഇടക്കോലി, മേഖലകളിലെ സ്കൂള്‍ കോളേജ് കേന്ദ്രീകരിച്ച് ലഹരികഞ്ചാവ് വില്പന സംഘത്തിലെ ചിലയാളുകളെ കഴിഞ്ഞ ദിവസം ഉഴവൂരില്‍ നാട്ടുകാര്‍ പിടികൂടി കുറവിലങ്ങാട് പോലീസില്‍ ഏല്പിച്ചിരുന്നു. ഉഴവൂര്‍ ടൗണിലെ രാജേഷ് മാത്യുവിനെ ആക്രമിക്കുവാന്‍ ശ്രമിച്ച കൗമാരപ്രായക്കാരടക്കം മൂന്ന് പേരുടെ പേരില്‍ കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ പിന്നാലെയാണ് സംഘം നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. കേന്ദ്രത്തില്‍ പിടിയുള്ളതുകൊണ്ട് ആരും ഞങ്ങളെ ഒന്നും ചെയ്യില്ലെന്ന് ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്. ഡി ക്യാപ്സ് എന്ന സോഷ്യല്‍ മീഡിയാ ഗ്രൂപ്പില്‍ അംഗങ്ങളായവര്‍ക്ക് എതിരെ ഐ.—ടി. ആക്ട് അനുസരിച്ച് കേസെടുക്കണമെന്ന് സര്‍ക്കാരിനോട് സര്‍വ്വകക്ഷി രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടു.—
പ്രതികരിക്കാൻ ഇവിടെ എഴുതുക: