മൂവാറ്റുപുഴ: മുന്‍ മന്ത്രി കെ.ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഒന്നരമാസം മുമ്പ് ത്വരിത പരിശോധന നടത്തി എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു.
ബാര്‍ ലൈസന്‍സന്‍സ് അനുവദിച്ചതിലും അപേക്ഷകള്‍ നിരസിച്ചതിലും ചിലത് പരിധിയില്ലാതെ വൈകിപ്പിച്ചതിലും അഴിമതി നടന്നിട്ടുണ്ട്. തീരുമാനം വൈകുന്നതിന് കാരണമൊന്നും ഫയലില്‍ സൂചിപ്പിച്ചിരുന്നില്ല. രൂപീകരിക്കാത്ത കമ്പനികളുടെ പേരില്‍ ബാര്‍ ലൈസന്‍സ് അനുവദിച്ച സംഭവവുമുണ്ട്. ബാര്‍ലൈസന്‍സ് അപേക്ഷയില്‍ ചില ഹോട്ടലുകളുടെ കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുത്തു. ചില ഹോട്ടലുകളുടെ അപേക്ഷയില്‍ നീട്ടിവച്ചു.
ബിവറേജസ് വില്പനശാലകള് 10 ശതമാനം പൂട്ടുന്ന നടപടിയില്‍ ബാര്‍ ഹോട്ടല്‍ ഉടമകളുടെ താല്പര്യം സംരക്ഷിക്കുന്ന നീക്കങ്ങള്‍ നടത്തിയിരുന്നു. ബാബു ബാര്‍ഹോട്ടല്‍ ഉടമകള്‍ക്കായി അധികാരം ദുര്‍വിനിയോഗം ചെയ്തു. എക്സൈസ് കമ്മീഷണര്‍ക്കായിരുന്നു ലൈസന്‍സ് അനുവദിക്കാന്‍ അധികാരമുണ്ടായിരുന്നതെങ്കില് ഈഅധികാരം മന്ത്രിയിലേയ്ക്ക് മാറ്റിയതിനുപിന്നിലും അഴിമതിയുണ്ട്.
ദേശീയ പാതക്കരികിലുള്ള 10 ശതമാനം വില്പനശാലകള് അടയ്ക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വില്പനശാലകളുടെ പട്ടികയില്‍ മന്ത്രി മാറ്റം വരുത്തി. ഇത്തരം പ്രവര്‍ത്തികളിലൂടെ മന്ത്രി തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് ത്വരിത പരിശോധനയില്‍ കണ്ടെത്തിയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നത്. കൂടാതെ അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 30ന് മറ്റൊരുകേസുകൂടി രജിസ്റ്റര്‍ ചെയ്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റെയ്ഡിന് അനുമതി നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: