ന്യൂദല്‍ഹി: മുന്‍ ഹരിയാന മുഖ്യമന്ത്രിയും യുപിഎസ്സി അംഗവുമായിരുന്ന ഭൂപീന്ദര്‍ സിങ് ഹൂഡയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. ഗുഡ്ഗാവ് മനേസറിലെ ഭൂമിയിടപാടില്‍ 1500 കോടിയുടെ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് കൂടിയായ ഹൂഡെയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. എല്‍. തയ്യല്‍, യുപിഎസ്സി അംഗം ഛട്ടാര്‍ സിങ്, എസ്. എസ്. ധില്ലണ്‍ ഐഎഎസ് എന്നിവരുടെ വീടുകളിലും സിബിഐ റെയ്ഡ് നടത്തി. രാവിലെ ഏഴുമണിക്ക് ആരംഭിച്ച റെയ്ഡ് മണിക്കൂറുകള്‍ നീണ്ടു. ഗുഡ്ഗാവിലെ രോഹ്താക്, പഞ്ച്കുള, ദല്‍ഹി തുടങ്ങി 20ഓളം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയെന്ന് സിബിഐ വക്താവ് ആര്. കെ. ഗൗര്‍ അറിയിച്ചു.
മനേസര്‍, നൗരങ്ക്പൂര്, ലഖ്നൗള എന്നിവിടങ്ങില്‍ ഹൂഡ മുഖ്യമന്ത്രിയായിരിക്കെ 2004 ആഗസ്റ്റ് 27നും 2007 ആഗസ്റ്റ് 24നുമിടയില്‍ 400 ഏക്കര്‍ കൃഷിഭൂമി ഹരിയാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.
വാണിജ്യ നഗരമായി മാറ്റിയെടുക്കാമെന്ന പേരിലാണ് ഇത്രയും ഭൂമി ഏറ്റെടുത്തത്. ഏക്കറിന് നാലു കോടി വിലമതിക്കുന്ന ഭൂമി 100 കോടി നല്‍കിയാണ് കര്‍ഷകരില്‍ നിന്നും 400 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇത്തരത്തില്‍ 1500 കോടി രൂപ കര്‍ഷകര്‍ക്ക് നഷ്ടമുണ്ടായതായി പരാതി ലഭിച്ചത്. ഇതുകൂടാതെ മുഖ്യമന്ത്രിയായിരിക്കെ ഹൂഡ ഗുഡ്ഗാവില്‍ നടത്തിയ ഭൂമിയിടപാടില്‍ റോബര്‍ട് വാദ്രയെ വഴിവിട്ടു സഹായിച്ചതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: