ഇരിട്ടി(കണ്ണൂര്‍): ഇരിട്ടിക്കടുത്ത് തില്ലങ്കേരി കുട്ടിമാവിന്‍കീഴില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം സംഘം വെട്ടിക്കൊന്നു. പുള്ളിപ്പൊയിലിലെ ബിനീഷ്(25) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. തില്ലങ്കേരി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഇടവഴിയില്‍ വെട്ടേറ്റ് കിടന്ന ബിനീഷിനെ കാക്കയങ്ങാട് പോലീസ് ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇടതു കാല് വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്. തലക്ക് മാരകമായി അടിയേറ്റിട്ടുണ്ട്.
ഇതേ സ്ഥലത്ത് എട്ടു മണിയോടെ കാറില്‍ കൊണ്ടുപോവുകയായിരുന്ന ബോംബ് പൊട്ടി സിപിഎം പ്രവര്ത്തകന് പരിക്കേറ്റിരുന്നു. തില്ലങ്കേരി പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ കെ.വി.ആശയുടെ മകന് കെ.വി.ജിജോക്കാണ് പരിക്കേറ്റത്. നിരവധി കേസുകളില്‍ പ്രതിയായ ജിജോ ബോംബുകളുമായി കാറില്‍ പോകവേയാണ് ബോംബ് സ്ഫോടനമുണ്ടായത്. എന്നാല്‍ സംഭവത്തിന് ശേഷം മേഖലയില്‍ സിപിഎം അക്രമികള്‍ മനപൂര്‍വ്വം സംഘര്‍ഷത്തിന് ശ്രമം നടത്തിയിരുന്നു. ഇതിനു ശേഷമാണ് ബിനീഷിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: