കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ പൂർണ്ണം. ഇരിട്ടി തില്ലങ്കേരിയില്‍ ആർഎസ്എസ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കുണ്ടേരിഞ്ഞാലില്‍ മാവിലവീട്ടില്‍ വിനീഷാണ് കൊല്ലപ്പെട്ടത്. ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാല്‍ ഹര്‍ത്താല്‍ പൊതുവേ സമാധാനപരമാണ്.
രാത്രി 9.45 ഓടെയാണ് തില്ലങ്കേരി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ വെച്ച് ആർഎസ്എസ് പ്രവര്ത്തകന് മാവിലവീട്ടില്‍ വിനീഷ് വെട്ടേറ്റ് മരിച്ചത്. വാഹനത്തിലെത്തിയ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വിനീഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തെ തുടര്‍ന്ന് തില്ലങ്കേരി, കുണ്ടേരിഞ്ഞാലില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്ബ് ചെയ്യുന്നുണ്ട്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.
ശ്രീകണ്ഠപുരത്തു വാഹനങ്ങള്‍ തടഞ്ഞുവെങ്കിലും മറ്റു ഭാഗങ്ങളില്‍ സ്വകാര്യ വാഹനങ്ങളും അപൂര്‍വം പബ്ലിക് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളും ഓടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: