മറയൂര്‍: ഹയര്‍ സെക്കണ്ടറി സ്കൂള്‍ കോമ്പൗണ്ടിനുള്ളില്‍ നിന്ന വന്ചന്ദനമരം മോഷ്ടാക്കള്‍ മുറിച്ച് കടത്തി. ശനിയാഴ്ച രാത്രിയിലാണ് സംഭവം.
ഇന്നലെ സ്കൂളില്‍ എത്തിയ സ്കൂള്‍ ഹെഡ്മാഷും പിറ്റിഎ പ്രസിഡന്റുമാണ് ആദ്യം മോഷണ വിവരം അറിയുന്നത്. സ്കൂളിലെ ലേഡീസ് ടോയ്ലറ്റിന് സമീപം നിന്നിരുന്ന 3 ലക്ഷം രൂപ വില വരുന്ന മരമാണ് പോയത്.
ഇതോടെ രണ്ടര വര്‍ഷംകൊണ്ട് പറമ്പില്‍ നിന്നും മോഷണം പോയത് 20 മരങ്ങളായി. അവശേഷിക്കുന്നത് വലുപ്പം കുറഞ്ഞ ഒരു ചന്ദനമരം മാത്രമാണ്. പോലീസില്‍ പരാതി നല്കി. എന്നാല്‍ ഇത്തരത്തില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ നിന്നും മോഷണം വര്‍ദ്ധിച്ചിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല എന്ന ആരോപണവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: